ADVERTISEMENT

ജിദ്ദ ∙ അലി അൽ ഖർനിയും റയാന ബർനാവിയും ബഹിരാകാശത്ത് നിന്നു മടക്ക യാത്ര ആരംഭിച്ചു. രണ്ട് അമേരിക്കൻ ബഹിരാകാശയാത്രികർക്കൊപ്പം ബർനാവിയും അൽ ഖർനിയും ഭ്രമണപഥത്തിൽ നിന്ന് ഗൾഫ് സമയം രാത്രി 7.05-ന്  അൺഡോക്ക് ചെയ്തു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അവരുടെ ദൗത്യം പൂർത്തിയാക്കി, എട്ടു ദിവസത്തിന് ശേഷമാണ് മടക്കം.

 

തങ്ങളെ ഏൽപ്പിച്ച എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും പൂർണ വിജയത്തോടെ പൂർത്തിയാക്കിയതായി അൽ ഖർനിയും റയാനയും പറഞ്ഞു. ബഹിരാകാശ പദ്ധതിക്കുള്ള പിന്തുണയ്‌ക്ക് നേതൃത്വത്തിനും സൗദി സ്‌പേസ് അതോറിറ്റിക്കു നന്ദിയും അറിയിച്ചു, തന്റെ യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ വിദ്യാർഥികളുമായും  ആശയവിനിമയം നടത്തിയതായി ബെർണവി ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു.

r1ayyanah

 

സൗദി പുതുതായി ആവിഷ്കരിച്ച കൃത്രിമ മഴയടക്കം ഏതാനും ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണവും പരീക്ഷണവുമായിരുന്നു ഇവരുടെ പ്രധാന ദൗത്യം. ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് 6.30 മണിക്കൂർ സമയം എടുക്കുമെന്ന് സൗദി ബഹിരാകാശ അതോറിറ്റി അറിയിച്ചു.

 

 

എട്ട് ദിവസവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ഇരുവരും നടത്തിയിരുന്നു. മേയ് 22 ന് സ്‌പേസ് എക്‌സ് റോക്കറ്റിൽ അലി അൽ ഖർനിയോടൊപ്പം (31) ഐഎസ്‌എസിലേയ്ക്ക് പോയപ്പോൾ ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് വനിതയായി 33 കാരിയായ റയാന ബർനാവി ചരിത്രം സൃഷ്ടിച്ചു.  ഏകദേശം 40 വർഷത്തിനിടെ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ സൗദിക്കാരായിരുന്നു അവർ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com