ADVERTISEMENT

ദോഹ∙ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മധ്യ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രാജ്യങ്ങളുടെ ഭരണാധിപന്മാരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് അമീറിന്റെ സന്ദർശനം. ഉസ്‌ബെക്കിസ്ഥാനിൽ തുടങ്ങുന്ന സന്ദർശനം കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങൾക്കു ശേഷം താജിക്കിസ്ഥാനിൽ സമാപിക്കും.

 

കസാക്കിസ്ഥാനിൽ അസ്താന ഇന്റർനാഷനൽ ഫോറത്തിലും അമീർ  പങ്കെടുക്കും. ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പം ഇത്തവണ ബിസിനസ് വ്യക്തിത്വങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും അമീറിനെ അനുഗമിക്കുന്നുണ്ട്. 4 രാജ്യങ്ങളിലെയും നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഖത്തറുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചയാകും.

 

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കും. 4 രാജ്യങ്ങളിലെയും പാർലമെന്റുകളുമായി മികച്ച ബന്ധമാണ് ഖത്തറിന്റെ ശൂറാ കൗൺസിലിനുള്ളത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിലേക്കുള്ള അമീറിന്റെ സന്ദർശനം ശൂറ കൗൺസിലും പാർലമെന്റുകളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കും. ശൂറ കൗൺസിലിന് മാത്രമല്ല രാജ്യത്തിന്റെ വിവിധ മേഖലകളുമായുള്ള സഹകരണവും ശക്തിപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com