വ്യാജ ഹജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

hajj-new
SHARE

മക്ക∙ വ്യാജ ഹജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. നിലവിൽ ഹജ് നിര്‍വ്വഹിക്കുവാന്‍ സൗദിക്ക് അകത്തുള്ളവർക്ക് ഹജ്- ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, അല്ലെങ്കില്‍ നുസ്‌ക് ആപ്പ് വഴി മാത്രമാണ് അനുമതിയുള്ളത്.

Read Also: ഹജിന് ശേഷം ദുൽഹജ് മാസം 20ന് ശേഷം...

രണ്ടിലേതെങ്കിലും ഒന്നില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായിരിക്കും സൗദിയില്‍നിന്നും ഹജ് കര്‍മ്മത്തില്‍ പങ്കെടുക്കാനാവുക.  

ഹജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ അധികാരികള്‍ ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അത്തരം പരസ്യങ്ങള്‍ കൊടുക്കുന്നവർക്കും അതിന്റെ ചുമതലയുള്ളവര്‍ക്കുമെതിരെ നിയമം അനുശാസിക്കുന്ന പിഴ അടക്കമുള്ള ശിക്ഷാ പടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി.

English Summary : Warning to be careful against fake Hajj advertisements

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS