ADVERTISEMENT

ദുബായ്∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷ ഫലങ്ങൾ അനുഭവിക്കുന്ന അവികസിത രാജ്യങ്ങളെ സഹായിക്കാനുള്ള ആഗോള മുന്നേറ്റത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പരിപാടിയുമായും കാലാവസ്ഥ ഉച്ചകോടിയുമായും കൈകോർക്കണമെന്ന് കോപ് 28 നിയുക്ത പ്രസിഡന്റ് ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ.

 

പരമ്പരാഗത ഇന്ധനത്തിൽ നിന്നുള്ള ചുവടുമാറ്റം, കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാനുള്ള രാജ്യത്തിന്റെ ബജറ്റ്, ജനങ്ങളെയും ജീവജാലങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനം എന്നിവയാണ് ഈ വർഷം ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ ചർച്ചയാകേണ്ടതെന്നും ഗോവയിൽ ജി20 രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

 

ആഗോള താപനം കുറയ്ക്കാൻ നിലവിലുള്ള രീതികൾ പര്യാപ്തമല്ല. ശക്തമായ നടപടികളാണ് വേണ്ടത്. അല്ലെങ്കിൽ അന്തരീക്ഷ മലിനീകരണം 7 – 10 ശതമാനം വർധിക്കും. ഇന്ധനക്ഷമതയും പ്രകൃതി സൗഹൃദ ഊർജത്തിലേക്കുള്ള മാറ്റമാണ് അടിയന്തര ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ചൂടിന്റെ കെടുതി ആദ്യം നേരിടേണ്ടി വരിക കുറഞ്ഞ വരുമാനക്കാരും ദരിദ്രരുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ആഗോള താപനം കുറയ്ക്കുക എന്നത് പാരിസ്ഥിതിക നീതിയുടെ വിഷയമാണ്. ഭക്ഷണവും മരുന്നും അടക്കം എല്ലാം ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയും ഡെൻമാർക്കും അടക്കമുള്ള രാജ്യങ്ങൾ ഈ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങി. എല്ലാവരും ഈ ചങ്ങലയുടെ ഭാഗമാകണം. യുഎൻ കാലാവസ്ഥ ഉച്ചകോടി മഹാമുന്നേറ്റമാക്കണമെന്നും സുൽത്താൻ ആവശ്യപ്പെട്ടു.

English Summary: Al Jaber calls on all countries to join Global Cooling Pledge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com