ADVERTISEMENT

ദോഹ∙ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിലൂടെ ഏറ്റവുമധികം പ്രയോജനം ലഭിച്ചത് ഖത്തറിന്റെ പാർപ്പിട മേഖലയ്‌ക്കെന്ന് റിപ്പോർട്ട്.

2010 ലെ ആതിഥേയ പ്രഖ്യാപനം മുതൽ ടൂർണമെന്റ് നടന്ന 2022 വരെ ഏകദേശം 8.50 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് പാർപ്പിട മേഖലയിൽ സൃഷ്ടിക്കപ്പെട്ടതെന്ന് ആഗോള തലത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൽറ്റൻസി സ്ഥാപനമായ ബ്രിട്ടൻ ആസ്ഥാനമായുള്ള നെറ്റ് ഫ്രാങ്കിന്റെ ഡെസ്റ്റിനേഷൻ ഖത്തർ 2023 എന്ന റിപ്പോർട്ടിൽ പറയുന്നു. 

ലോകകപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ വർധനയുണ്ടായി. ജനസംഖ്യ 60 ശതമാനം ഉയർന്ന് 2022 അവസാനിച്ചത് 29 ലക്ഷത്തിലാണ്. ജനസംഖ്യാ വർധന വാടക വർധനയിലേക്ക് നയിച്ചു. 25 മുതൽ 30 ശതമാനമാണ് കഴിഞ്ഞ 12 മാസത്തിലെ വാടകവർധനയെന്നും റിപ്പോർട്ടിൽ പറയുന്നു. 2022ൽ അപ്പാർട്‌മെന്റുകളുടെ റസിഡൻഷ്യൽ വാടക വിപണിയിലെ വാർഷിക വാടക വർധന 12,300 റിയാൽ ആയിരുന്നു. 22 ശതമാനമാണ് വർധന. പേൾ ഖത്തറിലായിരുന്നു ഏറ്റവും ഉയർന്ന വാടക. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ 2022 ലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉയർച്ചയുണ്ടായി. പാർപ്പിട മേഖലകളിൽ മാത്രമല്ല റീട്ടെയ്ൽ, ആതിഥേയം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലെല്ലാം ഗണ്യമായ വളർച്ചയാണ് രാജ്യത്തിനുണ്ടായത്.

English Summary: Qatar's residential sector has reportedly benefited the most from hosting the FIFA World Cup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com