ADVERTISEMENT

അബുദാബി∙ അഞ്ച് കിലോ കൊക്കെയ്ൻ കൈവശം വച്ചതിന് ലാറ്റിനോക്കാരനെയും അറബ് വംശജനേയും അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.  ലഹരിമരുന്ന് വസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളും കടത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മധ്യപൂർവദേശ രാജ്യങ്ങളെ ലക്ഷ്യമിടുന്ന സജീവമായ രാജ്യാന്തര സംഘത്തിന്റെ പ്രവർത്തനം ഇൗ അറസ്റ്റ് വഴി  ഇല്ലായ്മ ചെയ്യാനാകുമെന്ന് അധികൃതർ പറഞ്ഞു.  

 

സജീവമായ നിരീക്ഷണത്തിലൂടെയും സ്ഥിരീകരിച്ച വിവരങ്ങളിലൂടെയും അടിസ്ഥാനത്തിൽ നടത്തിയ ഓപറേഷൻ വിജയിച്ചതായി അബുദാബി പൊലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ ആന്റി ഡ്രഗ്‌സ് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ താഹിർ ഗരീബ് അൽ സഹ്‌രി പറഞ്ഞു.  ലാറ്റിനോ പ്രതി തന്റെ അറബ് പങ്കാളിയുടെ സഹായത്തോടെയാണ് അനധികൃത വസ്തുക്കൾ കൈവശം വച്ചത്.  അത്യാധുനിക സാങ്കേതിക വിദ്യകളും വിഭവങ്ങളും ഉപയോഗിച്ച് ലഹരിമരുന്ന് വ്യാപാരത്തെ ഫലപ്രദമായും സമർത്ഥമായും നേരിടാനുള്ള അബുദാബി പൊലീസിന്റെ അചഞ്ചലമായ പ്രവർത്തനമാണ് വിജയിച്ചത്. 

 

സമൂഹത്തിലേക്ക് ഹാനികരമായ പദാർത്ഥങ്ങൾ എത്തിക്കുന്നതിനും യുവാക്കളെ ലക്ഷ്യം വയ്ക്കുന്നതിനും വിവിധ ക്രിമിനൽ തന്ത്രങ്ങൾ പ്രയോഗിക്കുന്ന ലഹരിമരുന്ന് വ്യാപാരികളുടെ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിൽ നേട്ടം കൊയ്തു.  ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും യുവാക്കളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനുമായി ലഹരിമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌മാർട്ട് സാങ്കേതികവിദ്യകളും ഉയർന്ന വൈദഗ്ധ്യമുള്ള പ്രഫഷണലുകളും പ്രയോജനപ്പെടുത്തുന്ന നൂതന പ്രവർത്തന ചട്ടക്കൂട് നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിലാണ് ശ്രദ്ധ. നിയമം നടപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നു.  ലഹരിമരുന്ന് പ്രശ്‌നത്തിനെതിരായ പോരാട്ടത്തിലും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിലും അബുദാബി പൊലീസുമായുള്ള അവരുടെ സഹകരണം വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥർ സമൂഹത്തോട് ആഹ്വാനം ചെയ്തു.  ലഹരിമരുന്ന് ഭീഷണി നേരിടാൻ പൊലീസിനെ സഹായിക്കുക 8002626 എന്ന ഹോട്ട്‌ലൈനിലൂടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടണം.

English Summary: Two people arrested for possession of five kilos of cocaine in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com