സൗദിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; മലയാളിക്ക് പണവും രേഖകളും നഷ്ടമായി

Mail This Article
ജിദ്ദ∙ സൗദിയിൽ പൊലീസ് ചമഞ്ഞു തട്ടിപ്പ്. മലയാളിക്ക് നഷ്ടമായത് ഇഖാമയടക്കമുള്ള രേഖകളും ഇളക്ട്രോണിക്ക് ഉപകരണങ്ങളും. ജിദ്ദ റുവൈസിലാണ് കരിപ്പൂര്‍ സ്വദേശിയായ ഉസ്മാന്‍ കവര്‍ച്ചക്കിരയായത്.
മൂന്നംഗ സംഘമാണ് പണവും മൊബൈലും ലാപ്‌ടോപ്പും ഇഖാമയടക്കമുള്ള രേഖകളും കവര്‍ന്നത്. രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് സെയില്‍സ് വാന്‍ കയറ്റാന്‍ വേണ്ടി ഗേറ്റ് തുറക്കുമ്പോഴാണ് പൊലീസുകാരണെന്ന് പറഞ്ഞ് മൂന്നംഗ സംഘം തടഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷം തന്നെ അവരുടെ വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു.
പിന്നീട് അരമണിക്കൂറിനുശേഷമാണ് വാഹനങ്ങള്‍ നിര്‍ത്തിയത്. തസ്‌രീഹ് (രേഖ) ഉണ്ടെങ്കില്‍ പോയ്‌ക്കോളൂ എന്നു പറഞ്ഞാണ് കാറില്‍നിന്ന് ഇറക്കിയതെന്ന് ഉസ്മാന്‍ പറഞ്ഞു. തിരിച്ച് വാനില്‍ കയറി നോക്കിയപ്പോള്‍ ലാപ്‌ടോപ്പും പഴ്‌സുമടക്കം കവര്‍ച്ചക്കാര്‍ കൊണ്ടുപോയിരുന്നു. കവര്‍ച്ചക്കാര്‍ ഇഖാമയും ലൈസന്‍സും എവിടെയെങ്കിലും ഉപേക്ഷിച്ചാല്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ലഭിക്കുകയാണെങ്കില്‍ 0576406041 എന്ന നമ്പറില്‍ അറിയിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.
English Summary: Police Scam in Saudi Arabia