ADVERTISEMENT

ദോഹ ∙ പാർപ്പിട യൂണിറ്റുകളിൽ അനധികൃത വിഭജനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. അനുമതിയില്ലാതെ വില്ലകൾ വിഭജിക്കുന്നത് താമസക്കാർക്ക് അപകടമുണ്ടാക്കുമെന്നതിനാൽ അനധികൃത വിഭജനം നടത്തിയാൽ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ദോഹ നഗരസഭ മുനിസിപ്പൽ കൺട്രോൾ വകുപ്പ് ഡയറക്ടർ സലിം ഹമൗദ് അൽ ഷാഫി മുന്നറിയിപ്പ് നൽകി. അനധികൃത വിഭജനത്തിന് സ്‌ക്വയർ മീറ്ററിന് 500 റിയാലും ലിനിയർ മീറ്ററിന് 400 റിയാലും വീതമാണ് പിഴ ഈടാക്കുന്നത്. ലംഘനം പരിഹരിച്ചാൽ പിഴത്തുക 50 ശതമാനമാക്കി കുറയ്ക്കും.

ചട്ടങ്ങൾ പാലിച്ച് അധികൃതരുടെ അനുമതിയോടെ വില്ലകളിൽ മാറ്റം വരുത്താം. തീപിടിത്തം പോലുള്ള അപകടങ്ങളുണ്ടായാൽ താമസക്കാരുടെ ജീവൻ അപകടത്തിലാകാൻ അനധികൃത വിഭജനം കാരണമാകും. അനധികൃത വിഭജനത്തിന് ശേഷം കെട്ടിടത്തിന്റെ മാപ്പ്  സംബന്ധിച്ച് സിവിൽ ഡിഫൻസ് അധികൃതർക്ക് അറിയാനാകില്ല. ഇത് താമസക്കാരുടെ ജീവൻ അപകടത്തിലാക്കും. അനുമതിയോടുള്ള വിഭജനമെങ്കിൽ കെട്ടിടത്തിന്റെ പുതിയ മാറ്റം സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് അറിയാൻ കഴിയും. വൈദ്യുതി, വെള്ളം (കഹ്‌റാമ), അടിസ്ഥാന സൗകര്യം എന്നിവ സംബന്ധിച്ച സേവനങ്ങളെയും സാരമായി ബാധിക്കുമെന്നും ഡയറക്ടർ ചൂണ്ടിക്കാട്ടി. 

കഹ്‌റാമ സേവനങ്ങളുടെ  ദുരുപയോഗവും ആനുപാതികമല്ലാതെയുള്ള താമസക്കാരുടെ എണ്ണവും കാരണം അനധികൃത വിഭജനം നടത്തിയ പാർപ്പിട യൂണിറ്റുകൾ ചുറ്റുമുള്ളവരെയുംബാധിക്കും. ഖത്തർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അൽ ഷാഫി അനധികൃത വില്ലാ വിഭജനത്തിന്റെ അപകടങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും വിശദമാക്കിയത്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 184 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം.

English Summary:

Qatar: Crackdown on illegal residential unit divisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com