ADVERTISEMENT

ദുബായ് ∙ വസ്ത്രത്തിനകത്തും വാഹനത്തിലും ഒളിപ്പിച്ച് കരമാർഗം യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 6.5 കിലോയിലേറെ ലഹരിമരുന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ പരിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുകയും കസ്റ്റംസ് പരിശോധനയിൽ നിന്ന് വേഗം രക്ഷപ്പെടാനും ശ്രമിച്ചതാണ് അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും നയിച്ചത്. യാത്രക്കാരനെ വിശദമായി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ വസ്ത്രത്തിന്‍റെ രഹസ്യ പോക്കറ്റിൽ ഒളിപ്പിച്ച സുതാര്യമായ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. അതിൽ ഏകദേശം 3 ഗ്രാം ക്രിസ്റ്റൽ മെത്ത് ഉണ്ടായിരുന്നു. ഇയാളുടെ വാഹനം വിശദമായി പരിശോധിച്ചപ്പോൾ 6.567 കിലോഗ്രാം ഹാഷിഷ് അടങ്ങിയ റോളുകൾ കണ്ടെത്തി.

കഴിഞ്ഞ മാസം 234,000 ട്രമഡോൾ ഗുളികകൾ ഏഷ്യൻ രാജ്യത്ത് നിന്ന് വസ്ത്ര കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു. ഡിസംബറിൽ ഹാർബറിൽ എത്തിയപ്പോൾ സംശയം ജനിപ്പിച്ച ഒരു മരക്കപ്പലിൽ 234.68 കിലോഗ്രാം ലഹരിമരുന്ന് പ്രത്യേകിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തി. ഓപ്പറേഷൻ 'വീൽഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷൻ ദുബായ് ക്രീക്ക് ആൻഡ് ദെയ്‌റ വാർഫേജ് കസ്റ്റംസ് സെന്‍ററിലാണ് നടത്തിയത്. ശരീരഭാഷ വ്യാഖ്യാനിക്കുന്നതിലും ഒരു ക്രമീകരണം നിലനിർത്തുന്നതിലും ദുബായ് കസ്റ്റംസ് ഇൻസ്‌പെക്ടർമാരുടെ ജാഗ്രതയും വൈദഗ്ധ്യവും ഇത് കാണിക്കുന്നുവെന്ന് ഇൻലാൻഡ് കസ്റ്റംസ് സെന്‍റർ മാനേജ്‌മെന്‍റ് ഡയറക്ടർ ഹമീദ് മുഹമ്മദ് പറഞ്ഞു.

narcotic-drugs-were-seized
പിടിച്ചെടുത്ത ലഹരിമരുന്ന്. ImageCredit: Dubai Customs

സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കാനും ഇൻസ്പെക്ടർമാർക്ക് പ്രത്യേക പരിശീലന പരിപാടികൾ നടത്താനും തീരുമാനിച്ചു. ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരെ പിടികൂടാനും നിരോധിതവും അപകടകരവുമായ വസ്തുക്കളെ തിരിച്ചറിയുന്നതിലും ഉയർന്ന ആഗോള നിലവാരം പുലർത്തുന്നതിലുള്ള ദുബായ് കസ്റ്റംസിന്‍റെ പ്രതിബദ്ധത സീനിയർ ഇൻസ്പെക്ഷൻ മാനേജർ മുഹമ്മദ് അബ്ദുല്ല റാഷിദ് എ‌ടുത്തുപറഞ്ഞു. അതിർത്തി സംരക്ഷണത്തിനായുള്ള അവരുടെ സമർപ്പണം അഭിനന്ദനാർഹമാണ്. യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയും വിപുലമായ പരിശോധനാ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.

English Summary:

6.5 kg of Narcotic Drugs Were Seized While Trying to Smuggle Them into the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com