ADVERTISEMENT

ഷാർജ ∙  ഗർഭഛിദ്രം നടത്തി മൃതദേഹം ചവറ്റുകുട്ടയിൽ തള്ളിയ കുറ്റത്തിന് 30 വയസ്സുള്ള ഇന്തോനീഷ്യൻ യുവതി ഷാർജയിൽ അറസ്റ്റിൽ. എട്ട് മാസം ഗർഭണിയായിരുന്നു. ഷാർജയിലെ അൽ മജാസ് പ്രദേശത്ത് ഒരു സ്ത്രീക്ക് നെഞ്ച് വേദനയും രക്തസ്രാവവും അനുഭവപ്പെടുന്നതായി ദേശീയ ആംബുലൻസ് സേവനത്തിലേക്ക് വിളിച്ചപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

പാരാമെഡിക്കുകൾ സ്ഥലത്തെത്തി സ്ത്രീയെ ഉ‌‌‌‌ടൻ ആശുപത്രിയിലെത്തിച്ചു. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് പൊലീസ് സംഘം യുവതിയുടെ വസതിയിൽ പരിശോധന നടത്തുകയും കളഞ്ഞ ഭ്രൂണം ചവറ്റുകുട്ടയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. യുവതി ഏഷ്യൻ വംശജനായ കാമുകനുമായി സഹവാസം നടത്തിയിരുന്നതായി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary:

Indonesian woman arrested in Sharjah - Accused of aborting an eight-month-old fetus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com