ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാർ ഉൾപ്പെടെ നിയമലംഘകരായ 21,151 പേർ അറസ്റ്റിലായി. ഇവരിൽ ഏറ്റവും കൂടുതൽ പേർ (13,799) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിർത്തി നിയമം ലംഘിച്ച 4,768 പേരും തൊഴിൽ നിയമം ലംഘിച്ച 2,584 പേരും ഉൾപ്പെടും. 1,283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമലംഘകരിൽ 72% പേർ ഇത്യോപ്യൻ പൗരന്മാരും 25% പേർ യെമൻ പൗരന്മാരുമാണ്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർ 3% വരും. 

നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. വസ്തുവും വാഹനവും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകരെക്കുറിച്ച് അറിയുന്ന മക്ക, റിയാദ് പ്രദേശത്തുള്ളവർ 911 നമ്പറിലും മറ്റു മേഖലകളിൽ ഉള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

English Summary:

In a recent crackdown, Saudi Arabia arrested 21,151 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com