ADVERTISEMENT

ജിദ്ദ ∙ വ്യോമയാന മേഖലകളിൽ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ഫ്ലീറ്റ് സൈസ് വർധിപ്പിക്കുന്നതിനുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് റിയാദ് എയറിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഒസാമ അൽ-നുവൈസർ പറഞ്ഞു. വ്യോമയാന മേഖലകളിൽ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിമാന കമ്പനികൾക്ക് ഇത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ റിയാദ് എയറിന് ആദ്യ വിമാനം ലഭിക്കും.  2025-ൽ തന്നെ ബാക്കിയുള്ള വിമാനങ്ങളുമെത്തും. ആകെ 39 വിമാനങ്ങളാണ് അടുത്ത വർഷം ലഭിക്കുക. വിമാനങ്ങൾ ലഭിക്കുന്നതോടെ ക്രൂ-പൈലറ്റ് പരിശോധനകളും പരീക്ഷണ പറക്കലുകളും പൂർത്തിയാക്കും. തുടർന്ന് അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ആദ്യ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ഒസാമ അൽ-നുവൈസർ പറഞ്ഞു. 2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.

English Summary:

Riyadh Air is About to Expand its Operational Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com