ADVERTISEMENT

റിയാദ്∙ ഫിത്വർ സകാത്ത് പണമായി നൽകാൻ പറ്റില്ലെന്നും അത് പ്രവാചകന്‍റെയും അനുചരൻമാരുടെയും ചര്യകൾക്കെതിരാണെന്നും സൗദി ഉന്നത പണ്ഡിത സഭ മേധാവിയും ഗ്രാൻഡ് മുഫ്‌തിയുമായ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് വ്യക്തമാക്കി. പ്രവാചകന്‍റെയും അനുചരൻമാരുടെയും കാലത്ത് ഭക്ഷണമാണ് ഫിത്വർ സകാത്തായി നൽകിയിരുന്നത്.

ഗോതമ്പ്, അരി, ഉണക്കമുന്തിരി, ധാന്യം തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തിൽ നിന്നാണ് ഫിത്വർ സകാത്ത് നൽകേണ്ടത്. റമസാനിലെ അവസാന ദിവസം സൂര്യാസ്‌തമയ സമയത്ത് എവിടെയാണോ ഉള്ളത് അവിടെയാണ് അത് നൽകേണ്ടത്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് സകാത്ത് നൽകാവുന്നതാണ്. റമസാൻ 28 നും 29നും സകാത്ത് നൽകാം. പാവപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിക്കേണ്ടത്. അല്ലെങ്കിൽ അത് നൽകാൻ മറ്റുളളവരെ ഏൽപ്പിക്കണം. ഒരാൾ സ്വന്തത്തിന് പുറമെ അവന്‍റെ ഭാര്യ, സന്താനങ്ങൾ എന്നിവർക്ക് വേണ്ടിയും സകാത്ത് നൽകണം. ഭക്ഷണ സാധനങ്ങളിൽ നിന്ന് ഒരു സാഅ് ഫിത്വർ സകാത്ത് നൽകൽ മുസ്​ലിങ്ങളായ എല്ലാവരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Grand Mufti says Fitwar Zakat cannot be paid in cash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com