ADVERTISEMENT

അബുദാബി ∙ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയുമാണ് ശിക്ഷ. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി, പ്രതിസന്ധികൾ അല്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുന്ന രീതിയിലുള്ളതായാൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവും രണ്ട് ലക്ഷം ദിർഹവുമാണ് പിഴ.

2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 34 ആർട്ടിക്കിൾ 52 അനുസരിച്ച് കിംവദന്തികളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിടുന്നു. ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഇന്റർനെറ്റിലൂടെയും അല്ലാതെയും പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചാലും ശിക്ഷിക്കപ്പെടാം.

English Summary:

UAE: Public Prosecution Announces Penalty for Spreading Rumours, False News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com