ADVERTISEMENT

മറവികളെ ഓർമ്മകൾകൊണ്ട് 

തലോടാനൊരു പാഴ്ശ്രമം 

നിസ്സംഗതയുടെ സവിശേഷ

 

പുഞ്ചിരി പടർത്തി

വിസ്മൃതിയിലാവുന്ന

ഭൂതകാലം

 

ഇന്നലെയുടെ  ആകാശത്തിൽ 

ഇന്നിന്റെ സങ്കടമേഘങ്ങൾ

ബാല്യകാല സ്മരണകളിൽ

ചുരുങ്ങിയൊതുങ്ങി 

ഞാനൊരു ചട്ടക്കൂടായ് മാറുന്നു 

 

ചിന്തകൾക്ക് മല കയറുന്ന ഭാരം

അടുക്കും ചിട്ടയുമില്ലാത്ത വർണ്ണപ്പൊട്ടുകൾ

മിന്നൽ പിണർ പോലെ ചുറ്റിലും നിറയുന്നു 

ശൂന്യതയ്ക്ക് ഇടവേളകൾ ഏറുന്നു 

 

പെയ്തിറങ്ങിയ മഴനീർക്കണം

ചരൽക്കല്ലുകൾപോലെ ചിതറുന്നു 

പ്രതീക്ഷയുടെ നാമ്പുകൾ

മുളയിലേ  എരിഞ്ഞടങ്ങുന്നു

 

പ്രണയം ആകൃതി നഷ്ടപ്പെട്ട് 

വരണ്ടുണങ്ങുന്നു 

ചിതറി വീണ അക്ഷരങ്ങൾ

വാക്കുകൾ തേടി കുഴയുന്നു 

 

ഒടുവിൽ 

ചിന്താ ഭാരം കുറഞ്ഞ് 

അപ്പൂപ്പൻതാടി കണക്ക് 

പറന്നുപറന്നുപറന്ന്

എല്ലാമൊടുങ്ങി  

ഹൗ! എന്തൊരനുഭൂതി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com