ADVERTISEMENT

കാറ്റുപോൽ  വന്നുപോകുമെന്നു 

പറഞ്ഞപ്പോളൊന്നും പിന്തിരിയാതെ 

പ്രണയാർദ്രമാം ഹൃദയത്താൽ

ഞാനവളെ  ചേർത്തു പിടിച്ചിരുന്നു.

 

അനവധി അഗ്നിപരീക്ഷണങ്ങളിൽ 

വെന്തുരികിയാവാം എന്നിലെ 

പ്രണയത്തെ കണ്ടെത്തുകയെന്നു 

അവളോടു ആവർത്തിച്ചിരുന്നു.   

 

പലവുരു ഇണങ്ങിയിട്ടുംപിണങ്ങിയിട്ടും 

ദിനരാത്രങ്ങൾ മാറിവന്നിട്ടും 

വസന്തം വസന്തത്തെയും  

ഗ്രീഷ്മം ഗ്രീഷ്മത്തെയും സമ്മാനിച്ചിരുന്നു.

 

അവളിൽ മന്ദമാരുതനായിട്ടും

കൊടുങ്കാറ്റായിട്ടും ശിവതാണ്ഡവമാടിയിട്ടും

എല്ലാം ശമിച്ചെന്നു കരുതിയവൾ 

അവനിലപ്പോഴും  ഒരുമാറ്റവും കണ്ടില്ല .

 

എപ്പോഴും അവന്റെ ബലിഷ്ഠമാം 

കരങ്ങളാൽ അവൾ ചുറ്റപ്പെട്ടിരുന്നു 

പ്രണയം വഴിമാറിയെന്നാശങ്കയാൽ 

അവൾ ദുഖാർദ്രയായിക്കൊണ്ടേയിരുന്നു. 

 

ഇഷ്ടമല്ല പ്രണയം സ്നേഹമല്ല പ്രണയം 

ബന്ധമല്ല പ്രണയം സൗഹൃദമല്ല  പ്രണയം 

അനുഭൂതികൾ സമ്മാനിക്കുന്ന ലോകം 

 ബന്ധനത്തിന്റെ കൽത്തുറുങ്കായിരുന്നു .

 

എവിടുന്നു എവിടേക്കെന്നറിയാതെ 

മനസ്സിന്റെ ഭ്രമണപഥത്തിൽ 

അവളറിയാതെ ധരണിപോൽ   

അച്ചുതണ്ടിനെ ചുറ്റിക്കൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com