ADVERTISEMENT

എവിടെയോ മറഞ്ഞൊരു പുഞ്ചിരിയിൽ 

തേടുന്നു സ്നേഹത്തിൻ പ്രകാശം 

കാലങ്ങൾ കഴിയുന്നു നീളുന്നു യാമങ്ങൾ 

പഥികൻറെ കാലൊച്ചപോൽ 

ആകെയെൻ നിഴൽമാത്രം വഴിയിൽ 

അറിയില്ലാരെ തേടുന്നതെന്ന സത്യവും...

 

ആളൊഴിഞ്ഞ തീരത്തേറെനേരം നിന്നു 

സ്നേഹസൗകുമാര്യരുചി നുകരാൻ 

ഗാഢസ്നേഹത്തിലാണ്ടുപോയ് നാം 

ചിന്തകൾ നിൻചുംബനവേളകൾ മാത്രമായ്..

 

ഇത്രയേറെ മധുരപ്രണയലഹരിയിൽ 

ഒക്കില്ലൊരു മധുപത്തിനും മധു നുകരാൻ  

ഉന്മാദാത്മസമർപ്പണം പ്രണയഛിദ്രം 

ഉടയാട പറന്നുപോകുന്നു നിൻ വികൃതിയിൽ  

പ്രണയബദ്ധരായ് ചുംബനശലഭങ്ങളായ് 

ബന്ധനസ്ഥരാകുന്നു  ഭോഗകേളീലോലരായ്...

 

അറിയുന്നു മഞ്ഞുനീർ കണികപോൽ 

വിരിയുന്നു  ചെറുമുല്ലമൊട്ടുപോൽ 

കൊതിപൂണ്ടിരിക്കുന്നു പ്രണയനാളോജ്വലം  

സ്നേഹഗന്ധങ്ങൾക്കായെന്നുമേ നാം...

 

അരികിലായിരിപ്പൂ മരണം 

അന്ത്യനിമിഷങ്ങൾ ചൊല്ലി 

തേടുന്നു കാല്പാടുകൾ കാതോർക്കുന്നു 

വേഗമേറിടും ഹൃദ്സ്പന്ദങ്ങൾ...

 

ഓടിയടുക്കുന്നു കൗമാരകാമനയിൽ 

തേടുന്നു നിൻ ഭ്രാന്തചുംബനങ്ങൾ   

മാറുന്നു ദിനങ്ങൾ വീഥിയിൽ 

പുനർജനിക്കുന്നു യാമങ്ങൾ 

നിൻ ഹൃദയമുദ്രയായ്....

 

വേദന മാത്രമെന്നോർമകളിൽ

വ്യഥിതസ്നേഹനൊമ്പരങ്ങൾ 

പെയ്തിറങ്ങിയ പ്രണയചാരുത

പരിണമിക്കുന്നു വിരഹവേദനാദിനങ്ങളായ്...

 

ഇരുളറിയാതെ പോവുന്നെൻ മൗനം 

മാഞ്ഞുതുടങ്ങുന്നു ചിരിവികൃതികൾ 

ഇരുളിൻ മൂകത മാത്രമായ് പ്രാണനിൽ  

ആരോ നീങ്ങുന്നു പിൻവാതിലിൽ   

എനിക്കു മാത്രമായ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com