ADVERTISEMENT

ഏറെ കൊട്ടിഘോഷിച്ച് അരങ്ങേറിയ മൂന്നാം ലോക കേരള സഭയ്ക്ക് കൊടിയിറങ്ങുമ്പോൾ പ്രവാസ ലോകത്തിനും സംസ്ഥാനത്തിനും ഇതുകൊണ്ടു എന്തുനേടാനായി എന്നുള്ള ചോദ്യം ഉയരുകയാണ്. 2018ലും 20ലും നടന്ന ലോക കേരള സഭയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾക്കൊന്നും പരിഹാരം ഉണ്ടാകാഞ്ഞതും നിർദേശങ്ങൾ അവഗണിക്കപ്പെട്ടതും ഇത്തവണ തുടക്കത്തിലെ കല്ലുകടിയായി. കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ലോക കേരള സഭയിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നമ്മുടെ അധികാരികൾക്ക് വ്യക്തമായുള്ള ഉത്തരം നൽകാനായിട്ടില്ല. 

 

അതുകൊണ്ടുതന്നെ പതിവിന് വിപരീതമായി ഇത്തവണ ചോദ്യശരങ്ങളും ഉയർന്നുവന്നു. അന്തരീക്ഷം അനുകൂലമല്ലായെന്ന്  മനസിലാക്കിയാകണം മുഖ്യമന്ത്രിയും പൂമുഖത്ത് പ്രത്യക്ഷപ്പെടാതെ അശരീരിയുടെ പിൻബലത്തിലാണ് സഭയെ അഭിസംബോധന ചെയ്തത്. ലോകകേരള സഭയിലും പ്രതിപക്ഷത്തെ ചീത്തപ്പറയാനും കരിവാരിത്തേക്കാനുമാണ് ഭരണകക്ഷി ശ്രമം നടത്തിയത്. ആരോപണവിധേയനായ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായി ലോകകേരള സഭയിൽ പിണറായി വിജയനുമായി വേദി പങ്കിടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നതാണ്. എന്നാൽ, ഇതിനെ പ്രവാസികളോടുള്ള എതിർപ്പായി ചിത്രീകരിച്ച്  രാഷ്ട്രീയ നേട്ടമാക്കാനാണ് എൽഡിഎഫ് ശ്രമിച്ചതെന്നത് നാണംകെട്ട രാഷ്ട്രീയ അടവായി കാണാനാകും.

 

62 രാജ്യങ്ങളിലും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും നിന്നായി 296 പ്രതിനിധികൾ മൂന്നുദിവസമായി നടന്ന സഭയിൽ പങ്കെടുത്തു. പതിനൊന്ന് പ്രമേയങ്ങളും പ്രവാസി സമീപന രേഖയും ഏകകണ്ഠമായി അംഗീകരിച്ചു.  237 പ്രതിനിധികൾ മേഖലാചർച്ചകളിലും 234പേർ വിഷയാധിഷ്ഠിത ചർച്ചകളിലും 115 പേർ പൊതുചർച്ചയിലും പങ്കെടുത്തു. 316 നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. എന്നാൽ വരും നാളുകളിൽ പ്രവാസലോകത്തിന് ഇത് എത്തരത്തിൽ ഉപകാരപ്പെടുമെന്ന കാര്യത്തിൽ ആശങ്കയേറെയാണ്.

 

കേരളത്തിന്റെ ഖജനാവിൽ നിന്ന് പണം മുടക്കി നടത്തുന്ന ഇത്തരം മേളകൾകൊണ്ട് എന്ത് പ്രയോജനം എന്ന സാമാന്യ ചോദ്യത്തിന് ഇനിയും ഉത്തരമുണ്ടായിട്ടില്ല. അതിഥികളായെത്തിയ പ്രവാസികളും ഏറെ പണം മുടക്കിയും വിലപ്പെട്ട സമയം ചെലവിട്ടുമാണ് സഭയിൽ പങ്കെടുത്തത്. എന്നാൽ അവരുടെ പ്രയ്നത്തിന് എന്തുഫലം ലഭ്യമാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമുണ്ടായില്ല. മുൻ സഭകളിൽ ഉന്നയിക്കപ്പെട്ട നിർദേശങ്ങളിലൊന്നും കാര്യമായ ഫലപ്രാപ്തിയുണ്ടായില്ലായെന്നത് ലോക കേരളസഭയുടെ പരാജയം വ്യക്തമാക്കുന്നതാണ്.

 

എൽകെഎസ് എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും ലോക കേരള സഭയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അത്ര ഒാമനത്വം ഇല്ല. പറഞ്ഞു പറ്റിക്കൽ എന്ന നിലയിൽ പലരും കേരള സഭയെ പരിഹസിക്കുന്നതും അതുകൊണ്ടുതന്നെയാണ്. കഴിഞ്ഞ കേരള സഭകളിലായി 261 നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്, ഇതിൽ ഒരെണ്ണം പോലും യാഥാർഥ്യമായില്ലായെന്നത് വ്യക്തമായ പരാജയത്തിന്റെ തെളിവാണ്. ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കോവിഡിനെ പഴിചാരി നോർക്ക വൈസ് ചെയർമാൻ ഉൾപ്പടെ ശ്രമിക്കുന്നതും നാം കണ്ടു. എടുത്തുപറയാൻ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇല്ലാതെ നിയമസഭാ സ്പീക്കറും വ്യവസായ മന്ത്രിയും വിയർത്തതും പ്രവാസലോകം കണ്ടറിഞ്ഞു. 

 

പ്രവാസി പെൻഷനും എയർ കേരളയും മുൻ വർഷങ്ങളിൽ പ്രവാസികളുടെ ജനകീയ വിഷയമായി അവതരിപ്പിച്ചെങ്കിൽ, ഇത്തവണ ഇൗ കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലായെന്ന് സഭയിലെ മറുപടികൾ വ്യക്തമാക്കി. എൽകെഎസ് ബിസിനസ് മീറ്റായി വഴിമാറിയെന്ന ആരോപണവും ഇത്തവണയുണ്ടായി. പ്രവാസിയെന്നാൽ ഗദ്ദാമയും ഡ്രൈവറും തോട്ടക്കാരനും അടങ്ങുന്ന വിഭാഗമാണെന്നുള്ള കാര്യം നമ്മുടെ ഭരണകർത്താക്കൾ മറക്കുകയാണെന്നും ആക്ഷേപങ്ങൾ ഉണ്ടായി. ഒരു കൂട്ടം വ്യവസായ പ്രമുഖരുടെ മീറ്റായി മാത്രം എൽകെഎസ് മാറിയെന്ന ആരോപണത്തിന് ശക്തി പകരുന്നതും സാധാരണ വിഭാഗത്തെ മറന്നത് കൊണ്ടാണെന്ന് വ്യക്തം.

 

കോവിഡ് കാലത്ത് 17 ലക്ഷം പ്രവാസികളാണ് കേരളത്തിൽ മടങ്ങിയെത്തിയത്. ഇതിൽ 12 ലക്ഷം ഇപ്പോഴും ജോലിയും കൂലിയുമില്ലാതെ വലയുകയാണ്. ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെയാണ് ലോക കേരള സഭയുടെ മൂന്നാം സമ്മേളനം പിരിയുന്നത്. സാധാരണക്കാരന്റെ പ്രശ്നം ചർച്ചചെയ്യാതെ ഇത്തരത്തിൽ സമാന്തര നിയമസഭ കൂടുന്നത്  അതുകൊണ്ടുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നതും. ഒന്നും ചെയ്യാത്തവർ വല്ലവരുടെയും അധ്വാനത്തിന്റെ നിഴൽപ്പറ്റി സ്വയം മേനി നടിക്കുകയാണെന്ന ആക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്നതിലും കുറ്റം പറയാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com