ADVERTISEMENT

പ്രണയമാസമാണ്,

പ്രാണപാതി പ്രാതലിനൊപ്പം

പ്രണയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.

 

പ്രഭാതസൂര്യന്റെ ഉമ്മകളിൽ

പ്രകൃതിയിൽ പ്രസവിച്ചുവീണു,

പ്രതീക്ഷയുടെ പ്രകാശങ്ങൾ.

 

പ്രാണനിൽ പ്രാണവായുപോലെ

പ്രണയവർണ്ണങ്ങളലിയുമ്പോഴാണ്

പ്രണയപ്രയാണങ്ങൾ

പ്രവചനാതീതമാവുക.

 

പ്രണയം പ്രബുദ്ധരാക്കിയവരുടെ-

പ്രയത്നങ്ങളായിരുന്നു,

പ്രളയപ്രവാഹത്തിലും പ്രശംസനീയമായത്.

 

പ്രപഞ്ചം,

പ്രണയത്തെ പ്രതിഷ്ഠിച്ചത്

പ്രധാനമായും 

പ്രവാസനെഞ്ചകങ്ങളിലാണ്.

 

പ്രവാസവും പ്രമേഹവും

പ്രയാസപ്രയാണമാണെങ്കിലും,

പ്രണയാക്ഷരങ്ങളിലെന്നും

പ്രകാശം പരക്കട്ടെ....!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com