ADVERTISEMENT

ബ്രിസ്ബേൻ∙ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.  

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി. പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികളിൽ തളരാതെ ജനങ്ങളെയാകെ  ചേർത്ത് നിർത്തുകയും  സമസ്ത മേഖലകളിലും  വികസനം ലക്ഷ്യമിട്ട് പ്രൗഡോജ്വലമായി ഒരു ജനതയെ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ  ആത്മവിശ്വാസം നൽകുന്ന ജനവിധിയാണിതെന്നും ഇടതുപക്ഷ അനുഭാവികൾ ചൂണ്ടിക്കാട്ടി.

കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കൂട്ടായ്മയിൽ സജീവ് കുമാർ. ജഗജീവ് കുമാർ, റോബിൻ പാല, ലിയോൺസ് ജോർജ്,  സൂരി മനു, പോളി  എന്നിവർ സംസാരിച്ചു. രാജൻ വീട്ടിൽ, റിജേഷ് കെ.വി, അഫ്സൽ യൂസഫ് , ജെറിൻ കരോൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com