ADVERTISEMENT

മെൽബൺ ∙ ഓസ്‌ട്രേലിയയിൽ നഴ്സിങ് മേഖലയിൽ സുവർണനേട്ടമായ നഴ്സ് പ്രാക്ടീഷ്ണർ സ്വന്തമാക്കി യുവ മലയാളി നഴ്സ്. തൃശൂർ അമ്പാടിയിൽ പരേതനായ ഡോ. ബോസിന്റെയും ഡോ. മാലതിയുടെയും മകളായ മഞ്ജുഷ ബോസ് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 

കേരളത്തിൽ നിലവിൽ ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ സർക്കാർ അംഗീകരിച്ചിട്ടുള്ള നഴ്സ് പ്രാക്ടീഷ്ണർ കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലൂടെ മെഡിക്കൽ റജിസ്ട്രാർ എന്നതിന് തുല്യമായ പദവിയാണ് ലഭിക്കുക. ഇതിലൂടെ സ്വതന്ത്രമായി രോഗികളെ പരിശോധിക്കുവാനും മരുന്ന് കുറിച്ചു നൽകാനും മാത്രമല്ല ഒരു ജിപി ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുവാനുള്ള അധികാരം കൂടിയാണ് ലഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഈ അതുല്യനേട്ടം കൈവരിക്കുന്ന ആദ്യമലയാളി കൂടിയാണ് മഞ്ജുഷ. 

Northern Territory യിൽ ഉള്ള ആലിസ് സ്പ്രിങ്സ് ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിൽ 2006ൽ റജിസ്ട്രേഡ് നഴ്സി ആയി സേവനമാരംഭിച്ച മഞ്ജുഷ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് Clinical Nurse Consultant, Clinical Nurse Manager എന്നീ പദവികൾ നേടിയതിനൊപ്പം രണ്ടു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിനു ശേഷമാണ് Nurse Practitioner എന്ന തന്റെ സ്വപനം കരസ്ഥമാക്കിയത്. 

Queensland University of Technologies, Deakens University, Monash University എന്നീ സർവകലാശാലകളുടെ Clinical Lecturer/Facilitator ആയും Australian College of Critical Care Nurses ന്റെ Advance Life Support Instructor ആയും മഞ്ജുഷ സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ Emergency Medicine Journal -ൽ Sepsis in Indegenious Population എന്ന വിഷയത്തിൽ മഞ്ജുഷയുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടനവധി quality improvements projects നടപ്പാക്കിയതിലൂടെ Clinical Eccellence Award, Business innovation Award, സിഡ്നി യൂണിവേഴ്സിറ്റിയുടെ Susan Wakile സ്കോളർഷിപ്പും മഞ്ജുഷയുടെ നേട്ടങ്ങളിൽ ചിലതു മാത്രം. 

ഇരട്ടക്കുട്ടികളുടെ അമ്മ കൂടിയായ മഞ്ജുഷ മൂന്നു വർഷത്തെ കഠിനപ്രയത്നത്തിലൂടെ Nurse Practitioner എന്ന പദവി നേടിയെടുത്തതിന് ശേഷം ഇപ്പോൾ ന്യൂ സൗത്ത് വെൽസിൽ ഒരു പബ്ലിക് ഹോസ്പിറ്റലിൽ Nurse Practitioner ആയി ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com