ADVERTISEMENT

കോട്ടയം∙ വേൾഡ്‌ പീസ്‌ മിഷന്റെ നേതൃത്വത്തിൽ 27 വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹുമാനിറ്റേറിയൻ മിഷനറി അവാർഡ്‌, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനു പാലാ രൂപതാ സഹായ മെത്രാൻ ബിഷപ്‌ മാർ ജേക്കബ്‌ മുരിക്കൻ സമ്മാനിച്ചു.

സൗത്ത് ആഫ്രിക്കൻ കാത്തലിക്‌ ബിഷപ്‌ കൗൺസിൽ പ്രസിഡന്‍റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ്‌ സിതംബെല്ല സിപൂക്കയിൽ നിന്നു വേൾഡ്‌പീസ്‌ മിഷനു വേണ്ടി ചീഫ്‌ കോ ഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ (സൗത്ത്ആഫ്രിക്ക) ഏറ്റുവാങ്ങിയ പുരസ്കാരമാണ്

സണ്ണി സ്റ്റീഫനു നൽകിയത്.

“അഞ്ചുഭൂഖണ്ഡങ്ങളിലായി  സണ്ണി സ്റ്റീഫന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുന്നത്‌ പ്രാർത്ഥനയുടേയും ഇച്‌ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്‍റേയും ഫലമാണ്‌.മനുഷ്യനും മനുഷ്യത്വവുമാണു വലുതെന്ന ദര്‍ശനത്തിന്റെ പ്രകാശം പരത്തി ത്യാഗമാണ് സമ്പാദ്യം, താഴ്മയാണ് സിംഹാസനംമെന്നും ജീവിതം കൊണ്ട് നമ്മെ ഇദ്ദേഹംപഠിപ്പിക്കുന്നു”ബിഷപ്പ് ജേക്കബ് മുരിക്കൻ പറഞ്ഞു

ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവി പ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട്‌ അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി 2020-ൽ "മാനവികതയുടെ വിശ്വപൗരൻ’ എന്ന ബഹുമതിയോടെ ഓണററി ഡോക്ടറേററ് നൽകി ആദരിച്ചു

കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുമതീതമായി പ്രവർത്തിക്കുന്ന ഈ മനുഷ്യസ്നേഹി, ആരെന്നു നോക്കാതെ നന്മ ചെയ്ത്‌ ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്‌. പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്‌, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിലും ഈ കർമ്മയോഗിയുടെ പ്രവർത്തനങ്ങൾ വിപുലമാണ്‌.

കുടമാളൂർ പീസ്‌ ഗാർഡനിൽ നടന്നചടങ്ങിൽ മോൻസ്‌ ജോസഫ്‌ എംഎൽഎ,  സി ഡോ ജോവാൻ ചുങ്കപ്പുര( ട്രാഡാ),സി സെറിൻ ( കനീസ,സൗത്ത്‌ ആഫ്രിക്ക)ഫാ.റോയി( പ്രിൻസിപ്പൽ,എസ്‌ എഫ്‌ എസ്‌ കോളേജ്‌ ബാംഗ്ലൂർ)ഫാ ടിജോ (സം പ്രീതി) ഫാ. സിബി(ജെർമ്മനി), ജസ്റ്റിൻ തോമസ്‌,‌, ബിജോയ്‌ ചെറിയാൻ, ബ്ലെസ്സി ജോൺസൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com