ജോർജിയയിൽ മാരിയോൺ വിൽസന്റെ വധശിക്ഷ നടപ്പാക്കി
Mail This Article
ജോർജിയ∙ കാർ ഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാമത്തെ പ്രതിയായിരുന്ന മാരിയോൻ വിൽസന്റെ (42) വധശിക്ഷ നടപ്പാക്കി. വധശിക്ഷ ഒഴിവാക്കണമെന്ന അവസാന അപേക്ഷയും യുഎസ് സുപ്രീം കോടതി തള്ളിയതിനു തൊട്ടു പുറകെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.
കാറോടിച്ചുവരികയായിരുന്ന 24 വയസ്സുള്ള ഡോണൊവാൻ എന്ന യുവാവിനോട് റൈഡ് ആവശ്യപ്പെട്ട വിൽസനും കൂട്ടു പ്രതി റോബർട്ട് ബട്ടും കുറച്ചു ദൂരം ഒന്നിച്ചു യാത്ര ചെയ്തു. പിന്നീട് ഡൊണോവാനെ കാറിൽ നിന്നും പുറത്തിറക്കി വെടിവച്ചു കൊലപ്പെടുത്തി കാർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കേസിൽ ആദ്യ പ്രതി ബട്ടിന്റെ (40) വധശിക്ഷ കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു.
റോബർട്ട് ബട്ടാണു വെടിവച്ചതെന്നും വിൽസന് ഇതേകുറിച്ചു അറിവില്ലായിരുന്നുവെന്നും കോടതിയിൽ വാദിച്ചുവെങ്കിലും ജൂറി വാദം അംഗീകരിച്ചില്ല. വിഷം കുത്തിവച്ചു വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധം ആളി പടരുമ്പോഴും അമേരിക്കയിൽ വധശിക്ഷ തുടരുകയാണ്.