ADVERTISEMENT

ന്യൂയോർക്ക് ∙ രണ്ടു മാസം മുൻപ് ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട 17 വയസ്സുള്ള യുവതിയെ ഇരുപത്തൊന്നുകാരനായ യുവാവ് കഴുത്തറുത്തു കൊന്നു.

 

ബിയാങ്ക ഡെവിൻസ് എന്ന യുവതിയെ ആണ് ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട ബ്രാന്റൻ ക്ലാർക്ക് കൊലപ്പെടുത്തിയത്.  

ബിയാങ്ക ന്യൂയോർക്കിലെ യുറ്റിക്കായിൽ നിന്നും ബ്രാന്റൻ ന്യൂയോർക്കിലെ തന്നെ സിസെറൊയിൽ നിന്നും ഉള്ളവരാണ്.

Brandon-Clark-and-Bianca-Devins-gif

 

ബിയാങ്ക ഈ വർഷമാണ് ഹൈസ്കൂൾ ഗ്രാജുവേഷൻ പൂർത്തീകരിച്ചത്. സൈക്കോളജി ഐച്ഛിക വിഷയമായിയെടുത്ത് ബിരുദ പഠനം തുടരുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് ബ്രാന്റൻ ക്ലാർക്കിന്റെ കത്തിക്കിരയായത്.

 

കഴുത്തു മിക്കവാറും അറുത്തെടുത്ത നിലയിൽ ഞായറാഴ്ചയാണ് ബിയാങ്കയുടെ മൃതദേഹം യൂറ്റിക്കാ സിറ്റിയിൽ നിർത്തിയിട്ടിരുന്ന എസ്‌യുവിയുടെ സമീപം കണ്ടെത്തി.

 

ശനിയാഴ്ച ഇരുവരും ന്യൂയോർക്കിലെ ഒരു സംഗീതപരിപാടിയിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവർ മടങ്ങിയെത്തിയത്. അതിനുശേഷം ഇവർ തമ്മിൽ‍ കലഹിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചിരുന്നതെന്നുമാണ് യുറ്റിക്ക പൊലീസ് ജൂലൈ 15 തിങ്കളാഴ്ച പുറത്തുവിട്ട  പ്രസ്താവനയിൽ പറയുന്നത്.

 

കൊലപ്പെടുത്തിയശേഷം രക്തം വാർന്നൊലിക്കുന്ന ബ്രിയാങ്കയുടെ ശരീരം ഇൻസ്റ്റഗ്രാമിലൂടെ ബ്രാന്റൻ പ്രദർശിപ്പിച്ചിരുന്നു. പൊലീസിനെ വിവരം അറിയിച്ചതും യുവാവ് തന്നെയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തു എത്തിയ ഉടനെ യുവാവ് സ്വയം കഴുത്തിൽ കുത്തി മുറിവേൽപിച്ചു.

 

ഗുരുതരാവസ്ഥയിലായ യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെതിരെ സെക്കറ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തിട്ടുണ്ട്. രണ്ടു മാസത്തെ പരിചയം ഇത്തരമൊരു ദുരന്തത്തിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. ബിയാങ്കയുടെ വളർത്തു പിതാവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com