ADVERTISEMENT

ഹൂസ്റ്റണ്‍∙ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് 9 മുതല്‍ 11  വരെ  (വെള്ളി ,ശനി ഞായര്‍ )ദിവസങ്ങളില്‍ നടത്തും.

പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്ക് ശേഷം നടക്കുന്ന ആദ്യ പെരുന്നാളിനു വന്‍ ഒരുക്കങ്ങളാണ് പ്രസിഡന്റും വികാരിയുമായ പോള്‍ തോട്ടക്കാട്ടിന്റെ നേതൃത്വത്തില്‍ പള്ളി മാനേജിങ് കമ്മിറ്റിയും ഇടവക ജനങ്ങളും നടത്തിവരുന്നത്. ഭദ്രാസന മെത്രാപ്പോലീത്തയും  പാത്രീയാര്‍ക്കല്‍ വികാരിയുമായ മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെരുന്നാള്‍ ദിവസം നടക്കുന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയാണ് ഈ വര്‍ഷത്തെ പ്രധാന സവിഷേത.ആദ്യമായാണ് ഒരു അഞ്ചിന്മേല്‍ കുര്‍ബാന  ഈ മേഖലയില്‍ നടത്തുന്നത്.

ഓഗസ്റ്റ് 4 ന് കുര്‍ബാനന്തരം  കൊടിഉയര്‍ത്തുന്നതോടെ പെരുന്നാളിന് ഔദ്യോഗിഗമായ തുടക്കമാവും. 9നു വെള്ളിയാഴ്ച വൈകിട്ട് 6 .30ന് സന്ധ്യപ്രാർഥനയും തുടര്‍ന്ന്  സണ്‍ഡേസ്കൂളിന്റെ വാര്‍ഷിക പരിപാടിയും നടക്കും .10 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യപ്രാർഥനയും അതിനുശേഷം ഷിനോജ് ജോസഫ് നയിക്കുന്ന വചന ശിശ്രുഷയും തുടര്‍ന്ന് പ്രദിക്ഷണം ,ആശീര്‍വാദം ,സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

പെരുന്നാള്‍ ദിവസം ഞായാറാഴ്ച രാവിലെ  8 .30 ന് ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ അഞ്ചിന്മേല്‍  കുര്‍ബാന അര്‍പ്പിക്കപ്പെടും.ഭക്തി നിര്‍ഭരമായ  പ്രദിക്ഷിണവും ശേഷം ആശീര്‍വാദം ,നേര്‍ച്ചസദ്യ ,ലേലം  എന്നിവയ്ക്ക് ശേഷം ഈ വര്‍ഷത്തെ പെരുന്നാളിന് കൊടിയിറങ്ങും.

ഈ അനുഗ്രഹീത സന്ദര്‍ഭത്തില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും കൂടെ വന്നു വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com