ഇരട്ടകൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം
Mail This Article
×
ലൂസിയാന∙ മയക്കു മരുന്ന് നൽകിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി വില്യം ബോട്ടംസിന് (29) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017–ൽ മുഹമ്മദ് ഹുസൈൻ (29) സെഡ്രിക് വില്യംസ് (23) എന്നിവരാണ് ബോട്ടംസിന്റെ തോക്കിനിരയായത്. ഓഗസ്റ്റ് 9നാണ് പ്രതി ഇരട്ട കൊലപാതക കേസിൽ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്.
ഭയാനകമായ രീതിയിൽ മുഖത്തു പച്ചകുത്തിയത് ജൂറിയുടെ വിധിയെ സ്വാധീനിച്ചുവോ എന്ന് പ്രതിയുടെ അറ്റോർണി ഉന്നയിച്ച സംശയം, പ്രൊസിക്യൂഷൻ വളരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ചെറുപ്പക്കാരായ രണ്ടു പേരെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ക്രൂരതയാണ് ഏറെ പ്രധാനമെന്ന് പ്രൊസിക്യൂഷൻ തിരിച്ചടിച്ചു.
യാതൊരു ഭാവ ഭേദവുമില്ലാതെയാണ് പ്രതി വിധി ശ്രവിച്ചത്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് വില്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.