ADVERTISEMENT

ഡാലസ് ∙ ഒന്നിനു പുറകെ ഒന്നായി വരുന്ന പ്രളയ ദുരിതത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന സഹോദരങ്ങൾക്ക്, സഹായമെത്തിക്കാൻ ഫോമാ വിമൻസ്  ഫോറം മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പ്രളയത്തിന്റെ ബാക്കിപത്രങ്ങൾ വളരെ ശോചനീയമാണ്. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കും പ്രളയാനന്തരം  സ്വന്തം വീടുകളിലേക്ക് മടങ്ങുവാൻ തയാറെടുക്കുന്നവർക്കും വലിയ തോതിൽ സഹായമെത്തിക്കേണ്ടതുണ്ട്. ഫോമയുടെ ചാരിറ്റി ഫണ്ട് വഴി കേരളത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാം. 

സർക്കാരിന്റെ കണക്കിൽ 1700ഒാളം ദുരിതാശ്വാസക്യാംപുകളിലായി മൂന്നു ലക്ഷത്തോളം ജനങ്ങളെ കേരളത്തിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജന്മ നാടിന്റെ സ്പന്ദനങ്ങളിൽ അറിയാതെ നെടുവീർപ്പിടുന്നവരാണ് പ്രവാസികൾ. നാടിനെ സ്നേഹിക്കുന്ന നല്ലവരായ അമേരിക്കൻ മലയാളികൾ അകമഴിഞ്ഞ് സഹായിക്കുന്നവരാണ്. നിലവിലെ സാഹചര്യം അതീവഗുരുതരമാണ്. ആരോഗ്യപരിപാലനമുൾപ്പെടെയുള്ള തലങ്ങളിൽ അതീവ ജാഗ്രത പുലർത്തണ്ട സമയമാണിത്. അതിനായി അവരെ കഴിയും വിധം സഹായിക്കാം. നിങ്ങളുടെ ചെറിയ സഹായങ്ങൾ, പ്രളയദുരിതത്തിൽ പെട്ട് ഉഴലുന്നവർക്കു വലിയ ആശ്വാസമേകുമെന്നുറപ്പുണ്ട്. ഫോമായുടെ ചാരിറ്റി ഫണ്ടുകൾ സുതാര്യമാണ്. ഇടനിലക്കാരില്ലാതെ, നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതിയായതു കൊണ്ട്, ഈ ഫണ്ടിന്റെ മുഴുവൻ തുകയും ഇപ്പോഴത്തെ പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസത്തിനുപയോഗിക്കും. 

നിങ്ങളുടെ സംഭാവനകൾ ഓൺലൈനിലൂടെ അയക്കാം. വളരെ വേഗത്തിൽ ഡോണേറ്റ് ചെയ്യാവുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ഫോമാ ക്രമീകരിച്ചിട്ടുള്ളത്. ഫോമാ നാഷണൽ കമ്മറ്റി മെമ്പർ (വനിതാ പ്രതിനിധി) അനു ഉല്ലാസിന്റെ മനസിലുദിച്ച ആശയമാണ് ഈ പദ്ധതി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് നമ്മളാലാവും വിധം സഹായങ്ങൾ എത്രയും വേഗം എത്തിക്കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്നു ഫോമാ വിമൻസ് ഫോറം ചെയർമാൻ രേഖ നായർ അറിയിച്ചു. നിങ്ങളുടെ ഒരോരുത്തരുടെയും പൂർണ്ണ പിന്തുണയും സഹായ സഹകരണങ്ങളും നൽകി ഈ ചാരിറ്റി പ്രവർത്തനത്തെ ഏറ്റെടുക്കണമെന്ന് എല്ലാ വിമൻസ് ഫോറം കമ്മറ്റി അംഗങ്ങളും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും സെക്രട്ടറി ജോസ് അബ്രഹാമും  അഭ്യർഥിച്ചു. താങ്കളുടെ സഹായം ഈ ലിങ്കിലൂടെയാവട്ടെ https://www.facebook.com/donate/2184646434998241/10157196020700708/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com