ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഇറാനെതിരായ ട്രംപിന്‍റെ നടപടികള്‍ക്കെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ബുധനാഴ്ച യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പശ്ചിമേഷ്യയില സ്ഥിതിയിൽ പ്രതിഷേധക്കാൻ ആശങ്ക പ്രകടിപ്പിച്ചു. 'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, അല്ലാതെ ഇറാനോടല്ല', ട്രം‌പ്, പെന്‍സ് പുറത്തുപോകുക എന്നിങ്ങനെ എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു.

മനുഷ്യരാശിക്കെതിരായ എല്ലാ യുദ്ധങ്ങളെയും കുറ്റകൃത്യങ്ങളെയും രാജ്യത്തെ ജനങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്നു പ്രതിഷേധക്കാരിലൊരാളായ അമാന്‍ഡ പറഞ്ഞു. ഇറാന്‍ സൈനിക കമാൻഡർ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെതുടർന്നാണു പശ്ചിമേഷ്യയില്‍ യുദ്ധത്തെക്കുറിച്ചുള്ള ഭയം ഉയര്‍ന്നത്. 

 ഇറാനെതിരായ ട്രംപിന്‍റെ സൈനിക നടപടിയില്‍ പ്രതിഷേധിക്കാനും ടെഹ്റാനുമായുള്ള സംഘര്‍ഷങ്ങളില്‍ ഉടനടി അയവു വരുത്താനും ആവശ്യപ്പെട്ട് യുഎസിലെ പുരോഗമന അഭിഭാഷക ഗ്രൂപ്പുകളുടെ കൂട്ടായ്മയും രാജ്യത്തുടനീളം വന്‍ റാലികള്‍ക്ക് ആഹ്വാനം ചെയ്തു.

മറ്റൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നു യുദ്ധത്തിനെതിരെ പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സഖ്യം വ്യക്തമാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com