ADVERTISEMENT

ഡാലസ് ∙ പുതുവർഷം പിറന്നതിനുശേഷം ഡാലസ് കൗണ്ടിയിൽ മാത്രം ഫ്ലു ബാധിച്ചവരുടെ എണ്ണം നാലായി. ജനുവരി പത്തിന് ബിഷപ് ലിൻച് ഹൈസ്കൂൾ വിദ്യാർഥിനി, തെരേസ്സാ റീസ് (16) ഫ്ലു ബാധിച്ചു മരിച്ചതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ അധികൃതർ അറിയിച്ചു. ഫ്ലു കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഗൗരവമാകാൻ ഇടയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

ആവശ്യത്തിനു ഫ്ലു വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ല. എത്രയും വേഗം ഫ്ലു വാക്സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. മരിച്ച വിദ്യാർഥിനി ഫ്ലു വാക്സിൻ എടുത്തിരുന്നു എന്നതു വ്യക്തമല്ല.

ബിഷപ് ലിൻച് ബ്രിഗേഡിലെ വിദ്യാർഥിയായിരുന്ന റീസിന്റെ മരണം അധ്യാപകരെയും വിദ്യാർഥികളെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നു വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാർഥികൾക്ക് ഈ ആഴ്ച മുഴുവനും കൗൺസിലേഴ്സിന്റെ സേവനം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com