ADVERTISEMENT

ന്യൂജഴ്‌സി∙ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിൽ കോവിഡ് 19 മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ കോവിഡ് മരണം കുറവായിരുന്നപ്പോൾ ബ്രസീലിൽ ആയിരുന്നു ഏറ്റവും കൂടുതൽ മരണം. ആകെ മരണസംഖ്യ 23,000 ത്തോടടുക്കുന്ന ബ്രസീലിൽ  ഇന്നലെ 703 പേര് ആണു മരിച്ചത്. അതേസമയം, ഇന്നലെ മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്കയിൽ മരണം  617 ആയിരുന്നു. 

അമേരിക്കയിൽ മരണം ഒരു ലക്ഷത്തോട് അടുക്കുകയാണെങ്കിലും മരണസംഖ്യ പൊതുവേ കുറഞ്ഞുവരുന്നതായാണ് കാണുന്നത്.അമേരിക്കയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ  രേഖപ്പെടുത്തിയത്. അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തുള്ള യുകെയെയും മറികടക്കുമെന്നു തോന്നിക്കും വിധമാണ്  അമേരിക്കയുമായി വളരെയടുത്ത് കിടക്കുന്ന ബ്രസീലിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

ബ്രസീലിൽ കോവിഡ് 19 കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ മരണസംഖ്യ  99,393ലെത്തിയ അമേരിക്കയിൽ  അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ന് 24 മണിക്കൂർ കടക്കുമ്പോൾ ആറക്കം കടന്ന് ഒരു ലക്ഷം മരണത്തിലെത്തിച്ചേരും. തലേദിവസം അമേരിക്കയും ബ്രസീലും  തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനക്കാർ.

അമേരിക്കയുടെ ചുവടുപിടിച്ചു കോവിഡിനെ പ്രതിരോധിക്കാൻ യാതൊരു മുൻകരുതലുകളും എടുക്കാതിരുന്ന യുകെയിൽ മരണസംഖ്യ കുതിച്ചുയർന്ന കാഴ്ച നാം കണ്ടതാണ്. യുകെയിലും വൃദ്ധജനങ്ങളാണ് അധികവും മരണപ്പെട്ടത്. നഴ്സിങ് ഹോമുകളിൽ പോലും ഇപ്പോഴും മതിയായ സുരക്ഷ ക്രമീകരണങ്ങൾ  ഏർപ്പെടുത്താൻ കഴിയാതെ വന്ന യുകെ ഭരണാധികാരികൾ അയൽ രാജ്യങ്ങളായ ഇറ്റലിയും സ്പെയിനുമൊക്കെ കോവിഡ് 19 താണ്ഡവമാടിയപ്പോൾ  യാതൊരു മുൻകരുതലുകളോ പ്രതിരോധ നടപടികളോ എടുക്കാതെ കൈയ്യും കെട്ടി നിൽക്കുകയായിരുന്നു. യുകെ ഭരണാധികാരികളുടെ നിഷ്ക്രിയത്വമാണ് അമേരിക്കയ്ക്ക് പിന്നിലായി മരണസംഖ്യയിൽ രണ്ടാം സ്ഥാനത്ത് യുകെ എത്തിച്ചേർന്നത്.

കോവിഡ് 19 ബാധിച്ച  ബ്രിട്ടീഷ് പ്രധാനമന്തി ബോറിസ് ജോൺസൺ ഏതാണ്ട് ഒരു മാസം ഐസിയുവിലും മറ്റുമായി രോഗവുമായി മല്ലടിച്ചു കഴിഞ്ഞപ്പോൾ നാഥനില്ലാ കളരിപോലെയായി ബ്രിട്ടീഷ് ഭരണകൂടം. അതിനു കനത്ത വിലയാണ്  ബ്രിട്ടീഷ് ഭരണകൂടം നൽകേണ്ടിവന്നത്. 37,000 ബ്രിട്ടീഷുകാരാണ് കോവിഡ് 19 നു ബലിയാടാകേണ്ടിവന്നത്.

ഇറ്റലി , സ്പെയിൻ, ഫ്രാൻസ് ജർമ്മനി തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിൽ കോവിഡ് 19 കനത്ത വിനാശം വരുത്തിയ ശേഷമായിരുന്നു യുകെയിൽ കോവിഡ് 19 വ്യാപകമായത്.അടുത്തകാലത്തു മാത്രമാണ് യുകെയിൽ കോവിഡ് 19  ടെസ്റ്റിങ് വ്യാപകമാക്കിയത്. അതേസമയം, ബ്രസീൽ പ്രസിഡന്റ്  ജയർ ബോൾസനാരോ  കോവിഡ് 19 നെ വളരെ  നിസാരമായാണ് കണ്ടത്. കോവിഡ് 19 വെറും ഫ്ലുവാണെന്നും ചെറിയ തുമ്മൽ ഉണ്ടാകുന്ന രോഗം മാത്രമെന്നുമാണ് പ്രസിഡന്റ് ബ്രസീൽ ജനതയോട് പറഞ്ഞത്. അതിനെ വലിയ കാര്യമാക്കി എടുക്കേണ്ടന്നും സാധാരണ ജീവിതം തന്നെ  തുടരാനും സ്വന്തം ജനതയോട് ആഹ്വാനം ചെയ്‌ത ബ്രിസിൽ പ്രസിഡന്റ്  ജയർ ബോൾസനാരോവിനു പിന്നീട് കൊറോണ വൈറസ് ബാധിക്കുകയും അതിൽ നിന്നു രോഗമുക്തി നേടുകയും ചെയ്തിരുന്നു. 

അമേരിക്കയിൽ കോവിഡ് 19 ആയിരങ്ങളെ കൊന്നൊടുക്കിയപ്പോൾ തൊട്ടടുത്ത രാജ്യമായ ബ്രസീലിന്റെ ഭരണാധികാരിയായ പ്രസിഡന്റ് ജയർ ബോൾസനാരോ  ഇതു വെറുമൊരു  കൃമിയാണെന്നു പറഞ്ഞു പരിഹസിക്കുകയും അവിടെ കോവിഡ് 19 ടെസ്റ്റിങ് വ്യാപകമാക്കാതിരിക്കുകയും ചെയ്തതാണ് ബ്രസീലിനെ ലോകത്തെ ഏറ്റവും വലിയ ഹോട്ട് സ്പോട്ട് ആക്കി മാറ്റിയത്. അതായതു കോവിഡ് 19 ന്റെ  തുടക്കത്തിൽ ടെസ്റ്റിങ് നടത്തുന്നതിൽ അമാന്തം കാട്ടിയ യുകെയുടെ ഗതി തന്നെയാണ് ബ്രസീലിനും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അതേസമയം യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് 19 മരണ നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയുമാണ്.

മാർച്ച് 31 നു ബ്രസീലിൽ നൂറോളം  മരണവും 10,000 താഴെ കേസുകളുമാണ്ടായിരുന്നത്.ഏപ്രിൽ 15 വരെ ശരാശരി  പ്രതിദിന മരണം 250 നടത്തും കേസുകളുടെ എണ്ണം 2500 മായിരുന്നു ഏപ്രിൽ 27 നു ബ്രസീലിൽ അകെ മരണം 4,286 ഉം കേസുകളുടെ എണ്ണം 63,1000 മായിരുന്നു. എന്നാൽ മെയ് 19 ആയപ്പോഴേക്കും ബ്രസീലിൽ മരണം 18,000 മായി. ആകെ രോഗികളുടെ എണ്ണം 2.78 ലക്ഷവുമായി. തുടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇപ്പോൾ ആകെ മരണം 23,000 ത്തോടടുക്കുകയാണ്.അകെ രോഗികളുടെ എണ്ണം 3.68 ലക്ഷമായി. ഇന്നലെ  16,280  പുതിയ രോഗികളാണുണ്ടായത്.ഇന്നലെ 19,606 പുതിയ രോഗികൾ ഉണ്ടായ അമേരിക്കയ്ക്ക് തൊട്ടു പിന്നിലാണു ബ്രസീൽ .

212(21 കോടി) മില്യൻ ജനസംഖ്യയുള്ള ബ്രസീലിൽ ഇതുവരെ 7.35 ലക്ഷം പേരിൽ മാത്രമാണ് ടെസ്റ്റിങ് നടത്തിയിട്ടുള്ളത്. അതേസമയം 330 മില്യൺ (33 കോടി) ജനസംഖ്യയുള്ള അമേരിക്കയിൽ ഇതുവരെ 15 മില്യൻ (ഒന്നരക്കോടി) ജനങ്ങളിൽ ടെസ്റ്റിങ് നടത്തിയിട്ടുണ്ട്.അതേസമയം കോവിഡ് 19 ഏറ്റവും കൂടുതൽ വിനാശം വിതച്ച ഇറ്റലി, സ്പെയിൻ, ജർമനി, ഫ്രാൻസ്, യുകെ. തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ 3.50 മില്യൺ വീതം ആളുകളിൽ ആണ് ടെസ്റ്റിംഗ് നടത്തിയത്.1.38 ബില്യൺ (138 കോടി) ജനസംഖ്യയുള്ള ഇന്ത്യയിൽ 3 മില്യൺ (30 ലക്ഷം ആളുകളിൽ മാത്രമാണ് ടെസ്റ്റിങ് നടത്തിയിട്ടുള്ളത്. ഇന്ത്യയിൽ ആകെ മരണം 4000 കടന്നു.എന്നാൽ വെറും 9 മില്യൺ ജന സംഖ്യയുള്ള യുഎഇ യിൽ  2 മില്യൺ(20 ലക്ഷം )ആളുകളിൽ ടെസ്റ്റിംഗ് നടത്തിയെന്നത് ഒരു വലിയ നേട്ടം തന്നെയാണ്. യുഎഇയിൽ ആകെ  മരണം വെറും 248 എന്ന സംഖ്യയിൽ നിയന്ത്രിക്കാൻ കഴിഞ്ഞത് വ്യാപകമായ ടെസ്റ്റിങ് നടത്തിയതു കൊണ്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com