ADVERTISEMENT

ന്യൂയോർക്ക്∙വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തെ കുറിച്ച്  ആശങ്ക വേണ്ടെന്നും പ്രവാസികളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കേരള സർക്കാർ സജ്ജമാണെന്നും പ്രവാസികൾ മുന്നോട്ടു വയ്ക്കുന്ന ഏതു പ്രോജക്റ്റും നടപ്പാക്കുന്നതിനുള്ള  എല്ലാ പിന്തുണയും സഹായവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന്  ഉണ്ടാകുമെന്നും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉറപ്പു നൽകി 

പ്രവാസി മലയാളി ഫെഡറേഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച ഉന്നത തല ഗ്ലോബൽ വെബിനാറിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു. പുനരധിവാസവും കേരളത്തിലെ  സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി പിഎംഎഫ് നടത്തിയ വെബിനാറിൽ മുഖ്യ അതിഥിയായി പങ്കെടുക്കാൻ എത്തിയ മന്ത്രിയെ ഗ്ലോബൽ പ്രസിഡന്റ് എം.പി സലീം സ്വാഗതം ചെയ്യുകയും  ലോകത്തിന്റെ പല  ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത  സംഘടനാ നേതാക്കളെ പരിചയപ്പെടുത്തുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ആശംസ അർപ്പിച്ചു.

pmf-webinar

കോവിഡ് കാലത്തു പ്രതിസന്ധികളെ അവസരമാക്കി മാറ്റി  ഏതുസാഹചര്യത്തെയും അതിജീവിക്കാൻ നമുക്ക് സാധിക്കണം , പ്രവാസികളുടെ അനുഭവവും സാങ്കേതിക പരിഞ്ജാനവും പ്രയോജനപ്പെടുത്താവുന്ന പല സാധ്യതകളും കേരളത്തിലുണ്ട് . സുഭിക്ഷ കേരളം പദ്ധതി പ്രവാസി പുനരധിവാസത്തിന് വലിയ സാധ്യത ആണെന്ന വസ്തുത നാം വിസ്മരിക്കരുത് . കേരളം ഒരു പ്രൊഡക്ഷൻ സ്റ്റേറ്റ് ആക്കി മാറ്റുമെന്നും ഉൽപാദനവും സംരംഭവും വർധിപ്പിക്കാൻ പ്രവാസികളുടെ സഹായം ആവശ്യമാണെന്നും മന്ത്രികൂട്ടിച്ചേർത്തു.

പ്രവാസികൾ പ്രോജക്ടുകൾ തയാറാക്കി സമർപ്പിക്കണമെന്നും അതു നടപ്പിലാക്കുമെന്നും അവഗണിക്കപ്പെട്ട കാർഷിക മേഖല കേരളത്തിൽ ഉടനീളം പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു, ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ളവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വളരെ കൃത്യമായി അദ്ദേഹം മറുപടി നൽകി. സംഘടനക്കു വേണ്ടി ഗ്ലോബൽ സെക്രട്ടറി വർഗീസ്‌ ജോൺ മന്ത്രിക്കും മറ്റു വിശിഷ്ടവ്യക്തികൾക്കും കൃതജ്ഞത അറിയിച്ചു. വിവിധ രാജ്യങ്ങളിലുള്ള സംഘടനാനേതാക്കളും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളും വെബിനാറിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com