ADVERTISEMENT

ടൊറന്റോ∙ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തണൽ കാനഡയുടെ ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഫെബ്രുവരി 20ന് വൈകിട്ട് 5 മണിക്ക് സൂം മീറ്റിംഗ് വഴി നടത്തിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.  യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും വരവ് ചെലവ് കണക്കുകൾ പാസാക്കുകയും ചെയ്തു.

ദാരിദ്ര്യത്തിലും രോഗത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങായാണു തണൽ കാനഡ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം കാനഡയിലും കേരളത്തിലുമായി 26 വ്യക്തികൾക്കും അവരുടെ കുടുംബത്തിനും ഏകദേശം ആറു ലക്ഷം രൂപ  നൽകി സഹായിക്കുവാൻ തണൽ കാനഡയ്ക്ക് സാധിച്ചു എന്നത് ചാരിതാർഥ്യം നൽകുന്ന വസ്തുതയാണ്. അംഗങ്ങൾ മാസംതോറും നൽകുന്ന 10 ഡോളർ സമാഹരിച്ചാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കുന്നത്. 

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ :

ജോൺസൻ ഇരിമ്പൻ - പ്രസിഡന്റ് . ബിജോയ് വര്‍ഗീസ് - വൈസ് പ്രസിഡന്റ്

ജോഷി കൂട്ടുമ്മേൽ - ജനറൽ സെക്രട്ടറി.

ജോൺ ജോസഫ് - ജോയിന്റ് സെക്രട്ടറി

തോമസ് ചാലിൽ - ട്രഷറർ,

ബിജു സെബാസ്റ്റ്യൻ - ജോയിന്റ് ട്രെഷറർ 

കൂടാതെ, ജോമി ജോർജ് , നിഷ മേച്ചേരി , ജെറിൻ രാജ്, മാത്യു മണത്തറ, ബിനോയ് തോമസ്, ജോജി ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. 

ജോസ് തോമസ്, ബിജോയ് വര്‍ഗീസ്, ജോഷി കൂട്ടുമ്മേൽ, ജോസഫ് തോമസ്, ജോസഫ് ഓലേടത്ത്, ജോൺസൻ ഇരിമ്പൻ എന്നിവരാണ്  ഡയറക്ടർ ബോർഡ് അംഗങ്ങൾ.  ചെറിയാൻ മാത്യു ഇന്റേണൽ ഓഡിറ്ററും തോമസ് ആലുംമൂട്ടിൽ എക്സ്ടേണൽ ഓഡിറ്ററും ആയിരിക്കും.

തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ ആഗ്രഹിക്കുന്നവരെ ഈ വലിയ സംരംഭത്തിലേക്കു സ്വാഗതം ചെയ്യുന്നു. താത്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:

647-856-9965 / 647-531-8115 / 416-877-2763 / 647-996-3707

Email: thanalcanada@gmail.com

Web: www.thanalcanada.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com