പതിനാലുകാരന്റെ ഇടിയേറ്റ് സുരക്ഷാ ജീവനക്കാരന്‍ ദാരുണാന്ത്യം
Mail This Article
ഫ്ലോറിഡാ ∙ പതിനാലുകാരന്റെ ഇടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ഫ്ലോറിഡാ യുണൈറ്റഡ് മെത്തഡിസ്റ്റ് ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞിരുന്ന ക്രിസ്റ്റഫർ എന്ന പതിനാലുകാരന്റെ ഇടിയേറ്റാണു സുരക്ഷാ ജീവനക്കാരന്‍ മരിച്ചത്. ചിൽഡ്രൻ ഹോമിന് വെളിയിൽ പോയ ക്രിസ്റ്റഫറെ പിടികൂടിയപ്പോഴാണു മൈക്കിൾ എല്ലിസിനെ (55) ക്രിസ്റ്റഫർ ആക്രമിച്ചത്. മുഷ്ഠി ചുരുട്ടിയുള്ള ഇടിയേറ്റു ചിൽഡ്രൻസ് ഹോം ഗാർഡായിരുന്ന എല്ലിസ് മരിക്കുകയായിരുന്നു.
എല്ലിസിന്റെ തലയിൽ ക്രിസ്റ്റഫർ നിരവധി തവണ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബോധാവസ്ഥയിലായ എല്ലിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായ എല്ലിസ് ശനിയാഴ്ച മരിച്ചു.
ക്രിസ്റ്റഫറിനെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൊലപാതക കുറ്റത്തിനു കേസെടുക്കണോ എന്നു തീരുമാനിക്കുമെന്നു പൊലീസ് പറഞ്ഞു. ഡിപ്പാർട്ട്മെന്റ് ഓഫ് ജുവനൈൽ ജസ്റ്റിസ് കസ്റ്റഡിയിൽ കഴിയുന്ന ക്രിസ്റ്റഫറെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.