നായയുടെ ആക്രമണത്തിൽ മരിച്ച ഏഴു വയസ്സുകാരിയുടെ മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ
Mail This Article
×
വെർജീനിയ∙ ഏഴു വയസ്സുകാരി നായയുടെ ആക്രമണത്തിൽ മരിച്ച കേസിൽ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വീട്ടിൽ വളർത്തിയിരുന്ന നായയുടെ ആക്രമണത്തിൽ ആണു കുട്ടി മരിച്ചത്. ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ആന്റണി ഫ്ലൗസ് (39), അലിഷിയ റെനെ (37) എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മേയ് 13ന് കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ജൂറി കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതിചേർക്കാൻ തീരുമാനിച്ചത്. ഇവരെ ജയിലിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.