നികുതി വെട്ടിപ്പ് കേസിലും ട്രംപിനു കുരുക്ക്; കുറ്റം തെളിഞ്ഞാല്‍ 1.6 ദശലക്ഷം ഡോളര്‍ പിഴ
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇപ്പോള്‍ കഷ്ടകാലമാണെന്ന് തോന്നുന്നു! കാന്യേ വെസ്റ്റും വര്‍ണ വെറിയന്‍ സുഹൃത്തുമായുള്ള കൂടിക്കാഴ്ച സ്വന്തം പാര്‍ട്ടിയില്‍ തന്നെ കലാപം ഉയര്‍ത്തിയിരിക്കുകയാണ്. നാവ് നല്‍കുന്ന പണി തന്നെ ആവശ്യത്തിനുണ്ട്. ഇപ്പോഴിതാ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലും ട്രംപിനെതിരെ തെളിവുകള്‍ ഉയര്‍ന്നു വരികയാണ്. 15 വര്‍ഷത്തെ നികുതി തട്ടിപ്പ് പദ്ധതിയില്‍ നിന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ ഗണ്യമായ നേട്ടങ്ങള്‍ കൊയ്തു എന്നാണ് ആരോപണം.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ വിചാരണയുടെ അവസാനത്തോട് അടുത്ത് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍ ട്രംപിന് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. എക്‌സിക്യൂട്ടീവ് കമ്പനിയെ പറ്റിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി തിരിമറി നടത്തുകയായിരുന്നു എന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദത്തിന്റെ മുനയൊടിക്കുന്നതായി പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍.
പദ്ധതി ട്രംപിന്റെ കമ്പനിയുടെ ശമ്പള ചെലവുകള്‍ കുറയ്ക്കാനും നികുതി കിഴിവുകള്‍ അദ്ദേഹത്തിന്റെ മാര്‍എലാഗോ ക്ലബ് പോലുള്ള ട്രംപ് സ്ഥാപനങ്ങളിലേക്ക് മാറ്റാനും ശമ്പള നികുതി കുറയ്ക്കാനും എക്‌സിക്യൂട്ടീവുകളെ സന്തോഷിപ്പിക്കാനും സഹായിച്ചുവെന്ന് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള ജോഷ്വ സ്‌റ്റൈന്‍ഗ്ലാസ് തന്റെ വാദത്തില്‍ ജൂറിമാരോട് പറഞ്ഞു,
ചില എക്‌സിക്യൂട്ടീവുകള്‍ക്ക് വരുമാനം റിപ്പോര്‍ട്ട് ചെയ്യാതെ വ്യക്തിഗത ചെലവുകള്‍ നല്‍കുകയും അവര്‍ സ്വതന്ത്ര കരാറുകാരെപ്പോലെ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തതില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ കുറ്റക്കാരനല്ലെന്നാണ് വാദം. ട്രംപിനെ വ്യക്തിപരമായി കേസില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല എന്നതും അദ്ദേഹത്തിന് ആനൂകുല്യം നല്‍കുന്നതാണ്.
കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്കും ഒരു മുന്‍ ജനറല്‍ കൗണ്‍സലിനും സ്വതന്ത്ര കരാറുകാരെന്ന പോലെ ക്രിസ്മസ് ബോണസ് ലഭിച്ചു എന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതൊക്കെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ പാരിതോഷികങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഒമ്പത് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ട്രംപിന്റെ കമ്പനിക്ക് 1.6 ദശലക്ഷം ഡോളര്‍ വരെ പിഴ ലഭിക്കും. തിങ്കളാഴ്ച മുതല്‍ ജൂറി വാദം ആരംഭിക്കുമെന്നാണ് കരുതുന്നത്. സ്റ്റെയിംഗ്ലാസ് വെള്ളിയാഴ്ച തന്റെ അവസാന വാദം പൂര്‍ത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
വെയ്‌സല്‍ബെര്‍ഗിന്റെ ഉദ്ദേശ്യം കമ്പനിക്കല്ല, തനിക്ക് നേട്ടമുണ്ടാക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യാഴാഴ്ച ജൂറിമാരോട് വാദിച്ചിരുന്നു. അത്യാഗ്രഹം കൊണ്ട് അഞ്ചു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച കമ്പനിക്കെതിരെ പ്രവര്‍ത്തിക്കുക വഴി വീസല്‍ബെര്‍ഗ്, ട്രംപ് കുടുംബത്തിന്റെ വിശ്വാസത്തെയാണ് വഞ്ചിച്ചതെന്ന് ട്രംപ് കമ്പനിയുടെ അഭിഭാഷകരിലൊരാളായ സൂസന്‍ നെച്ചെല്‍സ് വാദിച്ചു.
എന്നാല്‍, ട്രംപിന്റെ കമ്പനി ആഡംബര മാന്‍ഹട്ടന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിമാസ വാടകയായ 7,000 ഡോളറും മറ്റു ചിലവുകളും മറച്ചു വച്ചതിലൂടെ ലക്ഷക്കണക്കിന് ഡോളര്‍ ലാഭിച്ചുവെന്ന വീസല്‍ബെര്‍ഗിന്റെ വെളിപ്പെടുത്തല്‍ സ്റ്റെയിന്‍ഗ്ലാസ് ഉയര്‍ത്തിക്കാണിച്ചു. എക്‌സിക്യൂട്ടീവുകള്‍ക്ക് അവരുടെ വ്യക്തിഗത നികുതി ബില്ലുകള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതി സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങളുടെ സ്‌മോര്‍ഗാസ്‌ബോര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അതിന്റെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളെ സന്തോഷകരവും വിശ്വസ്തരുമായി നിലനിര്‍ത്തുന്നതിനാണ്- സ്റ്റീന്‍ഗ്ലാസ് പറഞ്ഞു.
75 കാരനായ വെയ്‌സല്‍ബെര്‍ഗ് തന്റെ ഭാര്യക്ക് കാര്‍ വാടകയ്‌ക്കെടുക്കാന്‍ കമ്പനി പണം നല്‍കിയെന്നും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനായി വ്യാജ വേതന പ്രസ്താവന തയാറാക്കി മകന്റെ അപ്പാര്‍ട്ട്‌മെന്റിനായി പണം നല്‍കിയെന്നും വെളിപ്പെടുത്തിയിരുന്നു. കോര്‍പ്പറേഷനുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന് പോക്കറ്റില്‍ നിന്ന് കുറച്ച് ശമ്പളം നല്‍കുന്നു.
നികുതി തട്ടിപ്പിനും മറ്റു കുറ്റങ്ങള്‍ക്കും കുറ്റസമ്മതം നടത്തിയതിന് ശേഷം വെയ്‌സല്‍ബര്‍ഗ് അഞ്ചു മാസം ജയില്‍ ശിക്ഷ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ശമ്പളത്തോടുകൂടിയ അവധിയിലാണ്. ജനുവരിയില്‍ 500,000 ഡോളര്‍ കൂടി ബോണസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപ് ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് ഒരു ഡെമോക്രാറ്റാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ സൈറസ് വാന്‍സും അതേ പാര്‍ട്ടിക്കാരനാണ്. അദ്ദേഹമാണ് കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയതെന്നാണ് ട്രംപിന്റെ വാദം.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിന്റെ 250 മില്യണ്‍ ഡോളറിന്റെ സിവില്‍ വ്യവഹാരത്തില്‍ നിന്ന് വ്യത്യസ്തമാണ് ഈ കേസ്. ട്രംപും അദ്ദേഹത്തിന്റെ മൂന്നു മക്കളും അദ്ദേഹത്തിന്റെ കമ്പനിയും ആസ്തി മൂല്യങ്ങളും ട്രംപിന്റെ ആസ്തി മൂല്യവും പെരുപ്പിച്ചു കാട്ടി ബാങ്കില്‍ നിന്ന് ലോണുകളും ഇന്‍ഷുറന്‍സ് പരിരക്ഷയും നേടി എന്നതാണ് ആ കേസ്. അധികാരം വിട്ടശേഷം വൈറ്റ് ഹൗസില്‍ നിന്ന് സര്‍ക്കാര്‍ രേഖകള്‍ നീക്കം ചെയ്തതിന്റെ ഫെഡറല്‍ അന്വേഷണങ്ങളും 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാനുള്ള ശ്രമങ്ങളും ട്രംപ് അഭിമുഖീകരിക്കുന്നു. അതിനൊക്കെ പുറമേയാണ് പുതിയ കേസും.
അതിനിടെ തന്റെ 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കാന്‍ ഭരണഘടന മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത് പുതിയ വിവാദമായി. 'നിങ്ങള്‍ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കി ശരിയായ വിജയിയെ പ്രഖ്യാപിക്കുമോ? അതോ പുതിയ തിരഞ്ഞെടുപ്പ് ഉണ്ടോ? ഇത്തരത്തിലുള്ളതും വലുതുമായ ഒരു വമ്പിച്ച വഞ്ചന ഭരണഘടനയില്‍ കാണുന്ന എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ആര്‍ട്ടിക്കിളുകളും അവസാനിപ്പിക്കാന്‍ അനുവദിക്കും.'അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി.
അദ്ദേഹം ജനാധിപത്യ വിരുദ്ധ മാനദണ്ഡം അടിച്ചേല്‍പ്പിക്കുകയും തന്റെ രണ്ടു വര്‍ഷത്തെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മറ്റൊരു വാക്ക് പറയുകയും ചെയ്തു. ഭരണഘടന 'സ്ഥാപകര്‍' തന്നോട് യോജിക്കുമെന്ന് ട്രംപ് തന്റെ സന്ദേശത്തില്‍ തുടര്‍ന്നു. ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്. ആരോപണ വിധേയരായ 'ബിഗ് ടെക്' ഡെമോക്രാറ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്‌സ് രംഗത്തെത്തി. അമേരിക്കന്‍ ഭരണഘടനയെ അദ്ദേഹം 'പവിത്രമായ പ്രമാണം' എന്ന് വിശേഷിപ്പിച്ചു. 'നമ്മുടെ മഹത്തായ രാജ്യത്ത് സ്വാതന്ത്ര്യവും നിയമവാഴ്ചയും നിലനില്‍ക്കുന്നുവെന്ന് 200 വര്‍ഷത്തിലേറെയായി ഉറപ്പുനല്‍കുന്ന ഒരു വിശുദ്ധ രേഖയാണ് അമേരിക്കന്‍ ഭരണഘടന. ഭരണഘടന അമേരിക്കന്‍ ജനതയെ ഒരുമിച്ച് കൊണ്ടുവരുന്നു പാര്‍ട്ടി ഭേദമില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അത് ഉയര്‍ത്തിപ്പിടിക്കാന്‍ ആണയിടുന്നു.
തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയും മൗലികാവകാശങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്ത സ്വയം സേവിക്കുന്ന സ്വേച്ഛാധിപതികളെ പരാജയപ്പെടുത്താന്‍ ജീവന്‍ നല്‍കിയ എല്ലാ അമേരിക്കക്കാരുടെയും ആത്യന്തിക സ്മാരകമാണിത് എന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നത്. ട്രംപിന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കും എന്ന് ഏറെക്കുറേ ഉറപ്പാണ്.
English Summary: Donald Trump knew about company exec's tax fraud scheme, claims Prosecutor