ADVERTISEMENT

ഹൂസ്റ്റണ്‍ ∙ സംസ്‌ക്കാരങ്ങളെ തകര്‍ത്തത് മതങ്ങളാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. സംസക്കാരങ്ങള്‍ വനം പോലെയും മതങ്ങള്‍ തോട്ടങ്ങള്‍ പോലെയും ആണ്. വൈവിധ്യമാണ് വനങ്ങള്‍. തോട്ടങ്ങളില്‍ ഏകവിളകളും.  തോട്ടങ്ങള്‍ക്കായി വനം നശിപ്പിച്ചതുപോലെയാണ് മതങ്ങള്‍ സംസക്കാരങ്ങളെ ഇല്ലാതാക്കിയത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൺവെൻഷനില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. പ്രാചീന സംസക്കാരങ്ങള്‍ എല്ലാം തന്നെ തകര്‍ന്നിട്ടും സനാതന ധര്‍മ്മം നിലനില്‍ക്കുന്നു.

ഭോഗഭൂമിയായ അമേരിക്കയെ യജ്ഞഭൂമിയും ധര്‍മ്മഭൂമിയും ആക്കാന്‍ ആരംഭിച്ച സംഘടനയാണ് കെഎച്ചഎന്‍എ എന്ന് സ്വാമി സത്യാനന്ദ സരസ്വതി, ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദയോട് പറയുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്ന മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.  ഹിന്ദുമതം സത്യമാണ്. സത്യം നാശമില്ലാത്തതാണ്. കുമ്മനം പറഞ്ഞു. കൂടുതല്‍ ശക്തിയോടെയും വിശ്വാസത്തോടെയും ഹൈന്ദവ ധര്‍മ്മ പ്രചരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന്  പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി തമ്പുരാട്ടി പറഞ്ഞു. കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള അധ്യക്ഷത വഹിച്ചു. ശക്തി ശാന്താനന്ദ മഹര്‍ഷി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, നമ്പി നാരായണന്‍,സൂര്യ കൃഷ്ണമൂര്‍ത്തി, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളായ രാമസാമി, ഡോ ഗീത, സംവിധായകന്‍ കെ. മധു, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, കെ എച്ച് എന്‍ എ  ഭാരവാഹികളായ ഡോ രാംദാസ് പിളള, ബാഹുലേയന്‍ രാഘവന്‍ ,സുരേഷ് നായര്‍ ,ഡോ രഞ്ചിത് പിളള ,അശോകന്‍ കേശവന്‍ എന്നിവര്‍ പങ്കെടുത്തു.

സനാതനവിശ്വാസം  അന്ധവി ശ്വാസമല്ലന്നും നൂതനമായ ശാസ്ത്രം മാത്രമേ നമ്മള്‍ പറഞ്ഞിട്ടുള്ളൂ എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രപഞ്ചം ഉണ്ടാകുന്നതിനും മുന്‍പ് നാദമാണ് ഉണ്ടായതെന്ന് നമ്മുടെ സംസ്‌കൃതി പറഞ്ഞു. പ്രപഞ്ചത്തിൽ എനര്‍ജി മാത്രമേ ഉള്ളൂവെന്ന് ശാസ്ത്രവും പറയുന്നു. അദ്ദേഹം പറഞ്ഞു.  

English Summary:

Swami Chidanandapuri Delivered the Blessing Speech at the KHNA Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com