വ്യാജരേഖകൾ ചമച്ച് വീട് വാങ്ങാൻ ശ്രമിച്ച പൊലീസ് മേധാവി അറസ്റ്റിൽ
Mail This Article
ചെൽസി ∙ വ്യാജരേഖകൾ ചമച്ച് വീട് വാങ്ങാൻ ശ്രമിച്ച പൊലീസ് മേധാവി ഷോൺ മക്കിബിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ചെൽസി ടൗൺ ബോർഡ് ചൊവാഴ്ച വോട്ട് ചെയ്തു. വ്യാജരേഖകൾ ചമച്ച് വീട് വാങ്ങാൻ ശ്രമിച്ചതിന് മക്കിബിൻ വെള്ളിയാഴ്ച അറസ്റ്റിലായതിന് പിന്നാലെയാണിത്.
ഒരു വീട് വാങ്ങാനുള്ള ശ്രമത്തിൽ യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം തന്റെ അക്കൗണ്ടിൽ ഉണ്ടെന്ന് കാണിക്കാൻ മക്കിബെൻ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഡിജിറ്റൽ എഡിറ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 329,000 ഡോളറിന് ചെൽസിയിൽ വീട് വാങ്ങാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 400,000 ഡോളറിലധികം ഉണ്ടെന്ന് കാണിക്കാൻ അയാൾ ശ്രമിച്ചു. മക്കിബെന് ഒരു ബാങ്കിൽ അക്കൗണ്ട് ഇല്ലായിരുന്നുവെന്നും മറ്റൊന്നിൽ 6,000 ഡോളറിൽ കൂടുതൽ ഉണ്ടായിരുന്നില്ലെന്നും കോടതി രേഖകൾ പറയുന്നു.