ADVERTISEMENT

ഇല്ലിനോയ്∙ നഗ്‌നചിത്രങ്ങളും 700 ഡോളറും നൽകി പ്രലോഭിപ്പിച്ച് 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. ആഷ്‌ലി എലിസബത്ത് ബാർഡ്‌ഫീൽഡിനെ (32) ഇല്ലിനോയ് മൗണ്ട് സിയോണിൽ  നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. ഡെക്കാറ്റൂർ പബ്ലിക് സ്കൂൾ ഡിസ്ട്രിക്റ്റിലെ ആറാം ക്ലാസ് സബ്സ്റ്റിറ്റ്യൂട്ട് ടീച്ചറാണ് പ്രതി. നമ്മുക്ക്  'ഇത് വീണ്ടും ചെയ്യാം' എന്നും തനിക്ക് ഗർഭിണിയാകാൻ കഴിയില്ലെന്നും പ്രതി പറയുന്നത് ശബ്ദസന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

മാർച്ച് 29,30 തീയതികളിൽ അധ്യാപികയുടെ വീട്ടിൽ രാത്രി ചെലവഴിച്ചതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം അമ്മ ശ്രദ്ധിച്ചു. തുടർന്ന് അമ്മ ബാർഡ്ഫീൽഡ് പൊലീസിൽ പരാതിപ്പെട്ടു. കുട്ടിയുടെ ഫോൺ പരിശോധിച്ച അമ്മ ഇരുവരും തമ്മിലുള്ള സന്ദേശങ്ങളും ഫോട്ടോകളും കണ്ടെത്തി. പലതവണയായി ഏകദേശം 700 ഡോളർ അധ്യാപിക വിദ്യാർഥിക്ക് അയച്ചതായും അമ്മ കണ്ടെത്തി. തുടർന്ന് മകനുമായി ഇക്കാര്യം സംസാരിച്ചതോടെ കുട്ടി നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞു. 

അധ്യാപികയുടെ വീട്ടിൽ ഭർത്താവില്ലാത്ത സമയത്താണ് കുട്ടി താമസിച്ചത്. എന്തിനാണ് ഈ സമയത്ത് കുട്ടി അധ്യാപികയുടെ വീട്ടിൽ താമസിച്ചതെന്ന കാര്യം  സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല. സ്‌നാപ്ചാറ്റിൽ അധ്യാപികയുമായി നഗ്‌നചിത്രങ്ങൾ കൈമാറിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടി ലൈംഗിക താത്പര്യം പ്രകടിപ്പിച്ചുവെന്ന പൊലീസിനോട്  അധ്യാപിക പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. മാകോൺ കൗണ്ടി സർക്യൂട്ട് കോടതിയിൽ പൊലീസ് അധ്യാപികയെ ഹാജാരാക്കി. കുറ്റം തെളിഞ്ഞാൽ ആറ് മുതൽ 60 വർഷം വരെ തടവ് ലഭിക്കും. മാത്രമല്ല ആജീവനാന്ത ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയും. അധ്യാപിക ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല, ഏപ്രിൽ 17 ന് അധ്യാപികയെ വീണ്ടും കോടതിയിൽ ഹാജാരാക്കും. 

ഡെക്കാറ്റൂർ പബ്ലിക് സ്കൂൾസ് ഡിസ്ട്രിക്റ്റിൽ  ദീർഘകാലമായ പകരക്കാരിയായ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. സംഭവം തുടർന്ന് പ്രതിയെ സ്കൂളിൽ നിന്ന് പുറത്താക്കി. പൊലീസുമായി സഹകരിക്കുമെന്നും  വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. 

English Summary:

An Illinois teacher, Ashley Elizabeth Bardfield, from Decatur Public Schools District, is facing charges of raping a student.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com