ADVERTISEMENT

വാഷിങ്ടൻ ഡി.സി ∙ പാരമ്പര്യത്തിന്റേയും സാമുദായിക ചൈതന്യത്തിന്റേയും വർണ്ണാഭമായ ചടങ്ങുകളോടെ, വാഷിങ്ടൻ ഡി.സിയിലെ ശ്രീ നാരായണ മിഷൻ സെന്റർ ഏപ്രിൽ 13ന് വിഷു ആഘോഷം സംഘടിപ്പിച്ചു.

vishu-celebration-at-sri-narayana-mission-center-in-washington-dc

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്ക്കാരിക പൈതൃകത്തെ അതിന്റെ തനതായ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നതിൽ ഈശ്വരനോട് നന്ദി പറഞ്ഞും എല്ലാ കുടുംബാംഗങ്ങൾക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ടും ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി തന്റെ കൃതജ്ഞത രേഖപ്പെടുത്തി.

vishu-celebration-at-sri-narayana-mission-center-in-washington-dc

വിഷുക്കണി ഒരുക്കി ഗുരുദേവ പ്രാർഥനയോടെ വിഷു ആഘോഷം സമാരംഭിച്ചു. പ്രായഭേദമെന്യേ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും വിഷുകൈനീട്ടം നൽകി. കുടുബാംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ വർണ്ണശബളമായ കലാവിരുന്ന്‌, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റേയും കാലാതീതമായ പാരമ്പര്യങ്ങളുടെയും പ്രതീകമായി വർത്തിച്ചു. അംഗങ്ങൾ സ്നേഹപൂർവം സ്വന്തം ഭവനങ്ങളിൽ പാകം ചെയ്ത സമൃദ്ധമായ വിഭവങ്ങൾ വിഷു സദ്യയുടെ മാറ്റു കൂട്ടി.

vishu-celebration-at-sri-narayana-mission-center-in-washington-dc

ആഘോഷങ്ങൾ സമാപിച്ചപ്പോൾ, ഹൃദയങ്ങൾ വിഷുവിന്റെ അനുഗ്രഹങ്ങളാൽ നിറഞ്ഞു. പങ്കെടുത്തവർ മടങ്ങിപോകുമ്പോൾ, വാഷിങ്ടൻ ഡിസിയിലെ ശ്രീനാരായണ മിഷൻ സെന്റർ നിർവചിക്കുന്ന സാമൂഹിക ഐക്യം, പാരമ്പര്യം എന്നിവയുടെ ചൈതന്യത്തെ ഉദാഹരിക്കുന്ന ഒരു ആഘോഷത്തിന്റെ സ്മരണകൾ അവർക്കൊപ്പം കൊണ്ടുപോയി. ശ്രീനാരായണ മിഷൻ സെന്റർ ട്രഷറർ നന്ദി പറഞ്ഞതൊടെ വിഷു ആഘോഷങ്ങൾ സമാപിച്ചു.

(വാര്‍ത്ത ∙ സന്ദീപ് പണിക്കര്‍)

English Summary:

Vishu Celebration at Sri Narayana Mission Center in Washington, DC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com