300 രൂപയുടെ ലോട്ടറിക്ക് 38 ലക്ഷത്തിന്റെ വീട് അടിച്ചു! പഴക്കം 300 വർഷം
Mail This Article
നാല് ഡോളറിന്റെ റാഫിള്‍ ടിക്കറ്റ് കൊണ്ട് ജെമ്മ നിക്ലിന്‍ എന്ന ഇരുപത്തിമൂന്നുകാരി സ്വന്തമാക്കിയത് 50,000 ഡോളറിന്റെ (ഏകദേശം 38 ലക്ഷം രൂപ) ഫാംഹൗസ്. അതും 300 വർഷം പഴക്കമുള്ളത്. ചാരിറ്റി അഡ്മിന്‍ അസിസ്റ്റന്റ് ആയ ജെമ്മ ഒരു തമാശയ്ക്കാണ് നാല് ഡോളര്‍ (300 രൂപ) മുടക്കി രണ്ടു റാഫിള്‍ ടിക്കറ്റ് എടുത്തത്. എന്നാല്‍ ഭാഗ്യം ജെമ്മയുടെ വഴിയില്‍ വരികയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടിയോ ലീഗല്‍ ഫീസോ ഇല്ലാതെയാണ് ജെമ്മയുടെ പേരിലേക്ക് ഈ വീട് വരാന്‍ പോകുന്നത്.
മാതാപിതാക്കളായ കാള്‍ നിക്ലിന്‍ ആളിസന്‍ നിക്ലിന്‍ എന്നിവര്‍ക്ക് ഒപ്പമായിരുന്നു ജെമ്മയുടെ താമസം. ഷ്രൂസ്ബെറി സ്വദേശികളായ മൈക്കല്‍, ലിന്റ എന്നിവരാണ് ഈ വീട് റാഫിള്‍ ടിക്കറ്റിലൂടെ നല്‍കാന്‍ തയ്യാറായത്.
300 വർഷം പഴക്കമുള്ള വീട്ടില്‍ നാല് കിടപ്പറകളും നാല് മറ്റു മുറികളും ഉണ്ട്. 300,000 ആളുകളാണ് ടിക്കറ്റ് എടുത്തത്. അതില്‍ നിന്നാണ് ജെമ്മയെ തേടി ഭാഗ്യം വന്നത്. കാമുകനൊപ്പം ഈ വീട്ടില്‍ താമസിക്കാന്‍ ഒരുങ്ങുകയാണ് ജെമ്മ ഇപ്പോള്‍.
English Summary- Women Won 300 year old House over Raffle Ticket