ADVERTISEMENT

2,000 വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മ്മിക്കപെട്ട പാന്തിയോണ്‍ ഇന്നും ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഒരത്ഭുതമാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും എന്നാല്‍ സ്ഥിരഉപയോഗത്തില്‍ ഉള്ളതുമായ കെട്ടിടമാണ് പാന്തിയോണ്‍.  "എല്ലാ ദേവന്മാരുമായും ബന്ധപ്പെട്ടതോ പൊതുവായതോ" എന്നാണ് പാന്തിയോണിന്റെ അര്‍ഥം. ഏഴാം നൂറ്റാണ്ട് മുതല്‍ പാന്തിയോണ്‍ ഒരു കാതലിക് പള്ളിയായാണ് നിലനില്‍ക്കുന്നത്. ഏകദേശം 126 എ.ഡി യിൽ ഹാട്രിയൻ ചക്രവർത്തിയാണ് ഇത് പൂർത്തിയാക്കിയത്എന്നാണ് ചരിത്രം പറയുന്നത്. 

സിലിണ്ടർ ആകൃതിയിലാണ് പാന്തിയോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 80 AD യില്‍ ആദ്യ പാന്തിയോന്‍ അഗ്നിക്ക് ഇരയായതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുനര്‍നിര്‍മ്മിച്ച കെട്ടിടം 110 ADയില്‍ ഇടിമിന്നലില്‍ തകര്‍ന്നതായും ചരിത്രമുണ്ട് അക്കാലത്തു പാന്തിയോണ്‍ ശപിക്കപെട്ടതാണ് എന്നൊരു അഭ്യൂഹമുണ്ടായിരുന്നു. 

pantheon-dome

രണ്ടായിരം വർഷങ്ങൾ പിന്നിട്ടിട്ടും, പന്തീയോണിന്റെ താഴികക്കുടം ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമാണ്. ഒരു പെഡിമെന്റിന് താഴെ വലിയ ഗ്രാനൈറ്റ് കല്ലുകളില്‍ തീര്‍ത്ത പോര്‍ട്ടിക്കോ ഇവിടുത്തെ ആകര്‍ഷണമാണ്. മച്ചിൽ ഒരു കോൺക്രീറ്റ് താഴികക്കുടത്തിന് കീഴിൽ ആകാശത്തേക്ക് മധ്യഭാഗത്ത് (ഒക്കുലസ്) തുറക്കുന്നു. 2013 ലെ കണക്കുകള്‍ പ്രകാരം  6 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടം സന്ദർശിച്ചത്.

pantheon-exterior

വെള്ള , മഞ്ഞ , പര്‍പ്പിള്‍, ബ്ലാക്ക് മാർബിളുകളാണ് പാന്തിയോണിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് അക്കാലത്ത് മെഡിറ്ററെനിയനില്‍ നിന്നാണ് കൊണ്ടുവന്നത്.പോർട്ടിക്കോയിലെ തറയും പാന്തിയോണിനുള്ളിലും മൾട്ടി കളർ മാർബിൾ കൊണ്ട് നിർമ്മിച്ചതാണ്, ഇത് സർക്കിളുകളുടെയും സ്ക്വയറുകളുടെയും രൂപത്തിലാണ്.

Pantheon-Rome-interior

പാന്തിയോണിന്റെ ആധുനിക കെട്ടിടം അഗ്രിപ്പയുടെ കീഴിലാണ് നിർമ്മിച്ചതെന്ന് വളരെക്കാലമായി വിശ്വസിക്കപ്പെടുന്നത്. കാരണം അക്കാലത്ത് ഒക്ടാവിയൻ അഗസ്റ്റസ് ചക്രവർത്തിയുടെ കമാൻഡറും മരുമകനുമായ മാർക്ക് അഗ്രിപ്പ റോമിൽ വലിയ തോതിൽ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. 

English Summary- Pantheon Rome Oldest Active Building In the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com