ഇന്ത്യൻ ഷെർലക് ഹോംസ് വീണ്ടും; സത്യജിത് റായിയുടെ വഴിയേ മകൻ സന്ദീപ്; ഫെലൂദയുടെ ചരിത്രം!
Mail This Article
×
കോവിഡ് തടവിലിട്ട ബംഗാളിലെ പ്രേക്ഷകരെ തിയറ്ററിലേക്ക് മടക്കിക്കൊണ്ടുവന്ന സിനിമയാണ് കഴിഞ്ഞ വർഷത്തെ ക്രിസ്മസിനു റിലീസ് ചെയ്ത സന്ദീപ് റായിയുടെ ഹത്യാപുരി. എല്ലാ ഭാഷകളിലും ഇങ്ങനെ ചില ചിത്രങ്ങൾ തിയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയിരുന്നു. ബംഗാളിലാകട്ടെ, നീണ്ട ഇടവേളയ്ക്കു ശേഷം കൊട്ടകകളിലേക്ക് ആളുകളെ വലിച്ചടുപ്പിച്ചത് ഇന്ത്യയുടെ മഹാചലച്ചിത്രകാരൻ സത്യജിത് റായ് വർഷങ്ങൾക്കു മുൻപ് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണെന്നതാണ് അദ്ഭുതകരമായ കാര്യം; അതും മകന്റെ സംവിധാനത്തിൽ. അച്ഛൻ റായ് സൃഷ്ടിച്ച ജനപ്രിയ കുറ്റാന്വേഷകനായ പ്രദോഷ് ചന്ദ്ര മിത്രയെന്ന ഫെലൂദയുടെ സാഹസികാന്വേഷണം തന്നെയാണ് ഏറ്റവും പുതിയ സന്ദീപ് റായ് ചിത്രത്തിലുമുള്ളത്. ഇന്ത്യയുടെ ഷെർലക് ഹോംസ് ആണല്ലോ ഫെലൂദ. എത്ര കണ്ടാലും മതിവരില്ല സമർഥനായ ഫെലൂദയുടെ കുറ്റാന്വേഷണ സാഹസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.