തഴച്ചുവളരുന്നു, ലഹരിയുടെ സാമ്പത്തികശാസ്ത്രം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ലഹരിമരുന്നു വിപണിയിൽ ഒഴുകുന്ന പണത്തിൽ റോക്കറ്റ് കുതിപ്പ്. മൂന്നു വർഷത്തിനിടയിൽ സംസ്ഥാനത്തു പിടികൂടിയ ലഹരി ഉൽപന്നങ്ങളുടെ മൂല്യത്തിൽ മൂന്നിരട്ടിയോളം വർധന. 2016ൽ 200 കോടിയുടെ ലഹരി മരുന്നാണു പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം ഇമിത് 650 കോടിയായി. 2017ൽ 300 കോടിയായിരുന്നു.
റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇരട്ടയിലധികം. കുട്ടികൾക്കു ലഹരി ഉൽപന്നങ്ങൾ വിറ്റതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 2016ൽ ഇതു 2,409 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം 2,474 ആയി. പിടിയിലായവരുടെ എണ്ണത്തിൽ 796 പേരുടെ വർധനയുണ്ടായി. 2018ൽ ഇങ്ങനെ പിടിയിലായത് 1,884 പേരാണ്.
കഴിഞ്ഞ വർഷം മാത്രം പിടികൂടിയത്
650 കോടിയുടെ ലഹരി ഉൽപന്നങ്ങൾ കഴിഞ്ഞ വർഷം കേരളത്തിൽ 7,573 കേസുകൾ പിടിയിലായത് 7,802 പേർ
കൂടുതൽ അറസ്റ്റ് എറണാകുളത്ത്; 922 കേസുകളിലായി 948 പ്രതികൾ
പിടികൂടിയ ലഹരി ഉൽപന്നങ്ങളുടെ കണക്ക്
വർഷം 2016 2017 2018
വില 200 കോടി രൂപ 300 കോടി രൂപ 650 കോടി രൂപ
കേസ് 35,259 50,089 79,350