ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്ത് പോകണോ? ബാങ്ക് ഗാരന്റിയായി 18,000 കോടി രൂപ കെട്ടിവയ്ക്കുക. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിനോട് ഡൽഹി ഹൈക്കോടതി. വായ്പ നൽകിയവർക്ക് ജെറ്റ് 18,000 കോടി രൂപയുടെ ബാധ്യത  വരുത്തിവച്ചിട്ടുണ്ടെന്നും അതിനാൽ രാജ്യത്തിനു പുറത്തു പോകാൻ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഗോയലിനെയും ഭാര്യ അനിത ഗോയലിനെയും വിദേശയാത്ര നടത്തുന്നതിൽ നിന്ന് മുംബൈ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞതിനെ ചോദ്യം ചെയ്ത് ഗോയൽ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ അഭിപ്രായം. കൂടാതെ തിരച്ചിൽ സർക്കുലറും പുറത്തിറക്കിയിരുന്നു. ഇതിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com