ADVERTISEMENT

കൊച്ചി ∙ ഓണക്കാലത്തു കൺസ്യൂമർ ഫെഡ് ലക്ഷ്യമിടുന്നതു 300 കോടി രൂപയുടെ വിൽപന. സംസ്ഥാനത്തൊട്ടാകെ 3500 ഓണം വിപണികളാണ് ഒരുക്കുന്നത്. 200 ത്രിവേണി മാർക്കറ്റുകളും 3300 സഹകരണ സംഘങ്ങളുമാണ്‌ ഓണ വിപണികളാകുക. സെപ്റ്റംബർ 1 മുതൽ 10 വരെ. സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിർവഹിക്കും. സെപ്‌റ്റംബർ 2,3 തീയതികളിൽ ജില്ലാതല ഉദ്‌ഘാടനങ്ങൾ നടക്കും. 

13 ഇനം സബ്‌സിഡി സാധനങ്ങളുടെ വിൽപന വഴി 200 കോടി രൂപയും 10 മുതൽ 30 % വരെ വിലക്കുറവുള്ള, സബ്‌സിഡിയില്ലാത്ത 48 ഇനം സാധനങ്ങളുടെ വിൽപനയിൽനിന്നു 100 കോടി രൂപയുമാണു പ്രതീക്ഷിക്കുന്നതെന്നു ചെയർമാൻ എം.മെഹബൂബ് പറഞ്ഞു. കൺസ്യൂമർഫെഡ്‌ ഇടപെടലിലൂടെ പൊതുവിപണിയിൽ 30% വരെ വില കുറയുമെന്നാണു പ്രതീക്ഷ. 

ദേശീയതലത്തിൽ ഇ ലേലത്തിലൂടെയും സി ഫെഡ്‌ വഴി ഇ ടെൻഡറിലൂടെയുമാണു സാധനങ്ങൾ വാങ്ങിയത്. ഗോഡൗണുകളിലുള്ള സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകൃത ലാബിൽ പരിശോധിച്ച് ഉറപ്പാക്കും. സഹകരണ മേഖലയിൽ ഉൽപാദിപ്പിക്കുന്ന വിവിധ ബ്രാൻഡുകളുടെയും കേരഫെഡിന്റെയും വെളിച്ചെണ്ണയാകും മേളകളിലുണ്ടാകുക. ഓണവിപണികളിൽ അരിക്കു ക്ഷാമവുമുണ്ടാകില്ലെന്നും 1500 ടൺ അരി സംഭരിച്ചതായും വൈസ്‌ ചെയർമാൻ പി.എം.ഇസ്‌മയിൽ, മാനേജിങ് ഡയറക്‌ടർ ആർ.സുകേശൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com