ADVERTISEMENT

കൊച്ചി∙ രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡിസംബറിലവസാനിച്ച പാദത്തിൽ 803 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 66% കൂടുതലാണിത്.  ഡിസംബർ 31 വരെയുള്ള 9 മാസത്തെ ലാഭം 2191 കോടി രൂപ. മുൻവർഷം ഇതേ കാലയളവിലെ 1461 കോടി രൂപയെക്കാൾ 50% വർധന. കമ്പനി നൽകിയിട്ടുള്ള വായ്പ 38498 കോടി രൂപയാണ്. 19% വാർഷിക വർധന. കൂടുതലാണിത്.

ഉപകമ്പനികൾ ഉൾപ്പടെ, 9 മാസത്തെ മൊത്തം അറ്റാദായം 2321 കോടി രൂപയായി (49% വർധന).  ഉപകമ്പനിയായ  മുത്തൂറ്റ് ഹോം ഫിനാൻസ് ഡിംസബറിൽ അവസാനിച്ച ക്വാർട്ടറിൽ 11 കോടി രൂപ ലാഭം നേടി. ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് 26 കോടിയും മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 5 കോടിയും ലാഭം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com