ADVERTISEMENT

ന്യൂഡൽഹി∙ എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസസിന്റെ പൊതുവിപണിയിലെ ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ) കനത്ത പ്രതികരണം. വിൽപനയ്ക്ക് ലക്ഷ്യമിട്ടതിന്റെ 15.15 മടങ്ങ് അപേക്ഷകളാണ് ഇന്നലെ വരെ ലഭിച്ചത്. ഓഹരികൾക്ക് അപേക്ഷിക്കാൻ ഇന്നുകൂടി അവസരമുണ്ട്. 

ഇന്നലെ വൈകിട്ട് 4.15 വരെ 151.5 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. 10 കോടി ഓഹരികളാണ് ഐപിഒ വഴി വിറ്റഴിക്കുന്നത്. ഓഹരിയൊന്നിന് 750–755 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഐപിഒയിലൂടെ 10,355 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരികളിൽ ഒരു പങ്ക് എസ്ബിഐ ജീവനക്കാർക്കും ഓഹരിയുടമകൾക്കുമായി മാറ്റിവച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 76% ഉടമാവകാശമുള്ള സ്ഥാപനമാണ് എസ്ബിഐ കാർഡ്സ്. കാർലൈൽ ഗ്രൂപ്പിനാണ് ബാക്കി ഉടമാവകാശം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com