കയറ്റുമതിയും ഇറക്കുമതിയും കുത്തനെ കുറഞ്ഞു
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യയുടെ കയറ്റുമതി വരുമാനം മേയിൽ മുൻ കൊല്ലം മേയിലെക്കാൾ 36.5% ഇടിഞ്ഞ് 1905 കോടി ഡോളറായി. പെട്രോളിയം, തുണി, വജ്രം, സ്വർണാഭരണം തുടങ്ങിയ മേഖലകളിലെ കയറ്റുമതി ഇടിഞ്ഞതാണു തിരിച്ചടിയായത്. അതേസമയം, കയറ്റുമതിയിലെ ഇടിവ് 51% ആണ്. ചെലവ് 2220 കോടി ഡോളർ. ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 315 കോടി ഡോളറാണ്; 1536 കോടി ഡോളറായിരുന്നു കഴിഞ്ഞ വർഷം മേയിൽ.എണ്ണ ഇറക്കുമതി 2019 മേയിൽ 1244 കോടി ഡോളറിന്റേതായിരുന്നെങ്കിൽ ഇക്കുറി അത് 349 കോടി ഡോളർ മാത്രം; ഇടിവ് 72%. സ്വർണം ഇറക്കുമതിച്ചെലവ് 98.4% താഴ്ന്ന് 7.63 കോടി ഡോളറായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.