ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ (ഏപ്രിൽ– ജൂൺ) 4,189.34 കോടി രൂപ അറ്റലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 81% വർധന. കിട്ടാക്കടം ചുരുങ്ങിയതും ഉപസ്ഥാപനമായ എസ്ബിഐ ലൈഫിലെ 2.1% ഓഹരികൾ വിറ്റതുമാണ് നേട്ടത്തിന് ആധാരം. 2019-20 സാമ്പത്തിക വർഷം ആദ്യപാദത്തിൽ 2,312.02 കോടി രൂപയായിരുന്നു അറ്റലാഭം.

ആദ്യപാദത്തിൽ 74,457.86 കോടി രൂപയാണ് ആകെ വരുമാനം. മുൻ വർഷം ഇത് 70,653.23 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 36% ഉയർന്ന് 18,061 കോടി രൂപയായി. മുൻവർഷം ഇത് 13,246 കോടി രൂപയായിരുന്നു. പലിശ വരുമാനത്തിലും വർധനയുണ്ട്. ഇത്തവണ 66,500 കോടി രൂപ. മുൻവർഷം 62,638 കോടി രൂപയായിരുന്നു; വർധന 6%. മൊത്തം കിട്ടാക്കടം 5.44% ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 7.53% ആയിരുന്നു. ത്രൈമാസിക കിട്ടാക്കടം 1.8% ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com