ADVERTISEMENT

കൊച്ചി∙ ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ പണമെടുക്കാൻ ഓരോ തവണയും ഉപയോക്താവിന്റെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ നടപ്പാക്കാൻ റിസർവ് ബാങ്ക് 6 മാസം കൂടി സമയം നൽകി. ഇന്നുമുതൽ പുതിയ രീതി നടപ്പാകേണ്ടതായിരുന്നെങ്കിലും സാങ്കേതികമായി തയാറെടുത്തിട്ടില്ലെന്നു ചില ധനസ്ഥാപനങ്ങൾ അറിയിച്ചതിനാലാണ് സമയപരിധി നീട്ടിയത്.

സെപ്റ്റംബർ 30 ആണു പുതിയ സമയപരിധി. ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാകുമെന്നതു കണക്കിലെടുത്താണ് കൂടുതൽ സമയം നൽകുന്നതെന്നും പുതിയ സമയപരിധിക്കുള്ളിൽ സംവിധാനം ശരിയായില്ലെങ്കിൽ ധനസ്ഥാപനങ്ങൾ കർശന നടപടി നേരിടേണ്ടിവരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.തട്ടിപ്പുസാധ്യതകളിൽനിന്ന് ഉപയോക്താക്കളെ രക്ഷിക്കാനുള്ള നടപടിയായാണ് അഡീഷനൽ ഫാക്ടർ ഓഥന്റിഫിക്കേഷൻ ആയി അനുവാദം (എസ്എംഎസ്, ഒടിപി) വേണമെന്നു തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com